സിംന വധം: പ്രതിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ യുവതിയായ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വെസ്റ്റ് പുന്നമറ്റം തോപ്പില്‍ ഷാഹുല്‍ അലിയെ (33)യാണ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. നിരപ്പ് കോട്ടക്കുടിതാഴത്ത് ഷക്കീറിന്റെ ഭാര്യ സിംന (37) ആണ് കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ പ്രസവവാര്‍ഡിന് മുന്നില്‍ വെച്ച് കൊലപ്പെടുത്തിയത്. കൊലപാതകം നടത്തുന്നതിനിടയില്‍ ഇയാളുടെ ഇരുകൈകള്‍ക്കും പരിക്കേറ്റിരുന്നു.ഇതേതുടര്‍ന്ന് സംഭവദിവസം തന്നെ പോലീസ് കസ്റ്റടിയില്‍ എടുത്ത ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ശസ്ത്രക്രിയയ്ക്ക് ശേഷം ഇന്നലെ വൈകുന്നേരത്തോടെ മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവരികയായിരുന്നു.തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു വൈദ്യപരിശോധനനടത്തിയശേഷം സമീപത്ത് കൊലപാതകം നടന്ന പ്രസവവാര്‍ഡിന് മുന്നില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി.കൊലപാതകം നടത്തിയതെങ്ങനെയുന്നും,തുടര്‍ന്ന് രക്ഷപെട്ട വഴിയും മറ്റും യാതൊരു കൂസലുമില്ലാതെ ഷാഹുല്‍ പോലീസിന് വിവരിച്ചു നല്‍കി.കൊലപാതക കേസിലെ പ്രതിയെ കൊണ്ടുവന്ന വിവരമറിഞ്ഞത്തോടെ രോഗികളുടെ കൂട്ടിരുപ്പുകാര്‍ തടിച്ചുകൂടി.

Back to top button
error: Content is protected !!