വാളകത്തെ ആള്‍ക്കൂട്ട കൊലപാതകം: പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

മൂവാറ്റുപുഴ: വാളകത്തെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ അറസ്റ്റ് ചെയ്ത പത്തുപ്രതികളില്‍ അഞ്ചുപേരെയാണ് തെളിവെടുപ്പിനായി പോലീസ് സംഭവസ്ഥസ്ഥലത്തെത്തിച്ചത്. കേസില്‍ പ്രധാന പങ്കുവഹിച്ചവരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. അതിഥി തൊഴിലാളിയായ അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് മരിച്ചത്. അശോക് ദാസിന്റെ പെണ്‍സുഹൃത്തുക്കള്‍ താമസിച്ചിരുന്ന വീട്ടിലും, കെട്ടിയിട്ടിരുന്ന സ്ഥലത്തും പ്രതികളെയെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ആള്‍ക്കൂട്ട മര്‍ദ്ദനത്തെതുടര്‍ന്ന് അതിക്രൂരമര്‍ദ്ദനമാണ് അശോക് ദാസ് നേരിട്ടത്. തങ്ങള്‍ നിരപരാധികളാണെന്നും തങ്ങളെ കുടിക്കിയതാണെന്നും തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പ്രതികള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. വൈദ്യപരിശോധനയടക്കം നേരത്തെ നടത്തിയിരുന്നതിനാല്‍ തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.

 

 

Back to top button
error: Content is protected !!