സ്റ്റെന്റ് വിതരണം നിലച്ചിട്ട് മൂന്നാഴ്ച: സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ പ്രതിസന്ധിയിൽ

തിരുവനന്തപുരം: സ്റ്റെന്റ് വിതരണം നിലച്ചിട്ട് മൂന്നാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. സ്റ്റോക്ക് തീര്‍ന്ന് തുടങ്ങിയതോടെ പല ആശുപത്രികളും അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാക്കി ചുരുക്കുകയാണ്. 2023 ഡിസംബര്‍ വരെയുള്ള കുടിശ്ശിക തീര്‍ക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കാഞ്ഞതോടെ ഇക്കഴിഞ്ഞ ഏപ്രില്‍ 1 നാണ് വിതരണക്കാര്‍ സ്റ്റെന്റ് അടക്കമുള്ള ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിയത്. കത്ത് നല്‍കിയ 19 ആശുപത്രികളില്‍ ആലപ്പുഴ, പരിയാരം മെഡിക്കല്‍ കോളേജ്, പാലക്കാട് ജില്ലാ ആശുപത്രി എന്നിവയില്‍ മാത്രമാണ് കുടിശ്ശികയടക്കാന്‍ നടപടിയുണ്ടായത്. ബാക്കി 16 ആശുപത്രികളിലെ കാത്ത് ലാബുകളിലേക്കും വിതരണം നിലച്ചിട്ട് മൂന്നാഴ്ചയായി.

കാരുണ്യ ബെനവലന്റ് ഫണ്ട് വഴിയും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെയും സ്റ്റെന്റ് വിതരണം ചെയ്തതിലാണ് പണം നല്‍കാനുള്ളത്. വിതരണക്കാരുടെ സമരത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതിരൂക്ഷ മരുന്ന് പ്രതിസന്ധിയുണ്ടായത് കഴിഞ്ഞ മാസമാണ്. ഫാര്‍മസികളടക്കം അടയ്‌ക്കേണ്ട സാഹചര്യത്തിലെത്തിയതോടെ സൂപ്രണ്ട് വിതരണക്കാരുടെ യോഗം വിളിച്ച് കുടിശ്ശിക നല്‍കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ സ്റ്റെന്റ് വിതരണം പുനസ്ഥാപിക്കാന്‍ ഇതുവരെ നടപടിയുമുണ്ടായിട്ടില്ല. നേരത്തെ എടുത്തുവെച്ച സ്റ്റോക്ക് തീരുന്നതോടെ, ശസ്ത്രക്രിയകള്‍ മുടങ്ങി 2019 ല്‍ കണ്ട അതേ പ്രതിസന്ധിയിലേക്ക് ആശുപത്രികള്‍ നീങ്ങും.

 

Back to top button
error: Content is protected !!