സിംനയെ കുത്തിവീഴ്ത്തിയത് മകളുടെ മുന്നില്‍; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ കൊലപാതകം നടന്നത് കൊല്ലപ്പെട്ട സിംനയുടെ മകളുടെ മുന്നില്‍. അയല്‍വാസിയായ യുവാവിന്റെ ക്രൂരകൃത്യത്തില്‍ ഇപ്പോഴും ഞെട്ടല്‍ മാറാതെയാണ് മകളും പ്രദേശവാസികളും. യുവാവ് കത്തികൊണ്ട് കുത്തിക്കൊല്ലുന്നതു കണ്ട് ആശുപത്രി ജീവനക്കാര്‍ പോലും പകച്ചുനിന്നു. ഈസ്റ്റര്‍ ആയിരുന്നതിനാല്‍ ഇന്നലെ ആശുപത്രിയില്‍ തിരക്കു കുറവായിരുന്നു. ആശുപത്രിയുടെ സമീപത്തുനിന്നുള്ള കടയില്‍ നിന്നുമാണ് ഇയാള്‍ കത്തി വാങ്ങിയത്. തുടര്‍ന്ന് ആശുപത്രിയില്‍ സിംനയെ അന്വേഷിക്കുകയായിരുന്നു. പ്രസവ വാര്‍ഡ് കെട്ടിടത്തിനു മുന്നില്‍ സിംനയുടെ സ്‌കൂട്ടര്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ ലേബര്‍ റൂമിനു മുന്നില്‍ ഇവരെ കണ്ടെത്തി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തില്‍ നടുങ്ങിപ്പോയ ഭയന്നു വിറച്ചുപോയ സിംനയുടെ മകളെ ഓടിയെത്തിയവര്‍ ചേര്‍ന്നാണു ഇവിടെനിന്ന് മാറ്റിയത്. വിവരം അറിഞ്ഞ് നിരവധിയാളുകളും ആശുപത്രി പരിസരത്ത് തടിച്ചുകൂടി. നഗരത്തിലെ മാര്‍ക്കറ്റ് ഭാഗത്തെ പെയിന്റ് കടയിലെ ജീവനക്കാരനാണ് വിവാഹിതനായ ഷാഹുല്‍. ഡിവൈഎസ്പി എ.ജെ. തോമസ്, സിഐ ബി.കെ. അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് എത്തി വിശദമായ പരിശോധനകള്‍ നടത്തി

 

Back to top button
error: Content is protected !!