പഴന്തോട്ടം സെൻ്റ് മേരീസ് പള്ളിയിൽ അവകാശ സംരക്ഷണ സമരത്തിൻ്റെ ഭാഗമായി ആരാധനക്കെത്തിയ ഇടവകാംഗങ്ങളെയും ഫാ: എൽദോസിനെയും പോലീസ് തടഞ്ഞതായി ആക്ഷേപം.
കോലഞ്ചേരി: പഴന്തോട്ടം സെൻ്റ് മേരീസ് പള്ളിയിൽ അവകാശ സംരക്ഷണ സമരത്തിൻ്റെ ഭാഗമായി ആരാധനക്കെത്തിയ ഇടവകാംഗങ്ങളെയും ഫാ: എൽദോസിനെയും പോലീസ് തടഞ്ഞതായി ആക്ഷേപം. ഏതാനും ആഴ്ചകളായി ഇടവകാംഗങ്ങൾ ഞാറാഴ്ചകളിൽ ആരാധനയ്ക്കായി എത്തുന്നു. ഇടവകാംഗങ്ങളെ പള്ളിയിൽ പ്രവേശിക്കുന്നതിന് തടയുന്നില്ലെങ്കിലും വൈദീകനെ തടയുന്നു. വൈദീകനെ കൂടാതെ പള്ളിയിൽ പ്രവേശിക്കുന്നില്ലെന്ന നിലപാടിലാണ് വിശ്വാസികൾ. സുപ്രീം കോടതി നിരോധിച്ച സമാന്തര ഭരണമാണ് മറു വിഭാഗം ഇടവകാംഗങ്ങളെ ഒഴിവാക്കി നടത്തുന്നതെന്ന് ട്രസ്റ്റിമാരായ ജോയി തട്ടാറ, ജോണി ഇടനിലത്തിൽ എന്നിവർ വ്യക്തമാക്കി.ഫാ: എൽദോസിൻ്റെ നേതൃത്വത്തിൽ പ്രവേശന കവാടത്തിൽ വിശ്വാസികൾ പ്രാർത്ഥിച്ച് മടങ്ങി. ഭാരവാഹികളായ പോൾ വർഗീസ്, ജോണി ഇടയനാൽ, ജോസ് ചക്കുങ്ങൽ,ബേസിൽ ചളക്കാട്ടുകുടി, ബാബു കൊമരിക്കൽ, അഖിൽ ഏലിയാസ്, ബെൻ ജോയി, വിജി വർഗീസ്, സാനു തമ്പി,ജോയി തച്ചേത്ത്, രാജു തച്ചേത്ത്, പൗലോസ് കണിയാങ്കുടി തുടങ്ങിയവർ പങ്കെടുത്തു.