പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഢീപ്പിച്ച യുവാവ് പിടിയിൽ.
മുവാറ്റുപുഴ:പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ വച്ചു പീഡിപ്പിച്ച കേസിൽ യുവാവ് പോലീസ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശിനിയുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചങ്ങനാശ്ശേരി കുറിച്ചി, അരുണോദയം വീട്ടിൽ ജയപ്രകാശിൻ്റെ മകൻ ശ്രീക്കുട്ടൻ(24) നെയാണ് പോലീസ് കുമരകത്തു നിന്നും പിടികൂടിയത്. പ്രതി എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. മൂന്നാർ, രാമക്കൽമേട് എന്നിവടങ്ങളിൽ കൊണ്ടുപോയി പല തവണ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മുവാറ്റുപുഴ ഡിവൈഎസ്‌പി ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ എം.എ മുഹമ്മദ്, എസ്‌ഐ മാരായ അനിൽകുമാർ, ബഷീർ, എഎസ്ഐ ജയകുമാർ,സിപിഒ ബിബിൽ മോഹനൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.