മുവാറ്റുപുഴയിൽ ഭിക്ഷാടന മാഫിയ വിലസുന്നു …
മുവാറ്റുപുഴ:-മുവാറ്റുപുഴയിൽ ഭിക്ഷാടന മാഫിയ വിലസുന്നു.ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾ മുതലെടുക്കാനായി മാഫിയ സജ്ജം.കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തി പണം തട്ടുന്ന ആന്ധ്രയിൽ നിന്നുള്ള സംഘമാണ് മുവാറ്റുപുഴയിൽ സജീവമായിരിക്കുന്നത്.വിവാഹം, രോഗം,പ്രകൃതി ദുരന്തങ്ങള്‍, നേര്‍ച്ച തുടങ്ങി വിവിധ പേരുകളില്‍ കാര്‍ഡടിച്ച് മുവാറ്റുപുഴ നഗരത്തിലും,സമീപത്തെ ഗ്രാമീണമേഖലകളിലും സ്ത്രീകളും കുട്ടികളുമടക്കം പിരിവിനെത്തുന്നുണ്ട്. ഇതിനു പിന്നില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഭിക്ഷക്കാരെ കേരളത്തിലെത്തിച്ചു ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന വമ്പൻ മാഫിയ സംഘമാണെന്നാണ് വിവരം.കഴിഞ്ഞ മാസം പണ്ടപ്പിള്ളയിൽ നിന്നും ഒരു സംഘം നാടോടികളെ ഭിക്ഷാടനത്തിനിടയിൽ പോലീസ് പിടികൂടി.ഇതേതുടർന്ന് കുറച്ചുദിവസങ്ങൾ ഭിക്ഷാടകർ മുവാറ്റുപുഴയിൽ നിന്നും അപ്രത്യക്ഷമായിരിരുന്നു.ക്രിസ്തുമസ് ആയതോടെ വീണ്ടും മാഫിയ സജ്ജമായിരിക്കുകയാണ്. പ്രതിഫലം മോഹിച്ച് വരുന്നവരും,മാഫിയ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും കൊണ്ടുവരുന്നവരും സംഘത്തിലുണ്ട്.പ്രായം കുറഞ്ഞ പെണ്‍കുട്ടികളും മറ്റും വീടുകളില്‍ ഇവരുടെ ദൈന്യത വിവരിക്കുന്ന കാര്‍ഡുമായി എത്തുമ്ബോള്‍ അലിവ് തോന്നി വീട്ടമ്മമാരും മറ്റും കൈയയച്ച് സഹായിക്കും. പിരിവെടുത്ത് കിട്ടുന്ന പണവും തുണിത്തരങ്ങളും മാഫിയ നേതാക്കള്‍ തട്ടിയെടുക്കും. പിരിവിനിറങ്ങുന്ന കുട്ടികള്‍ക്ക് തുശ്ചമായ തുക മാത്രം നല്‍കും.ഭിക്ഷാടനത്തിന്റെ മറവിൽ വൻ കച്ചവടമാണ് നടക്കുന്നത്.
ഭിക്ഷാടന മാഫിയ കേരളത്തിൽ പിടി മുറുക്കുമ്പോൾ കണ്ണേ കരളേ എന്നു പറഞ്ഞ് വളർത്തിയ നമ്മുടെ മക്കളെ ആർക്കും വിട്ടുകൊടുക്കില്ലെന്ന് നമ്മൾ തീരുമാനിച്ചാൽ ഒരു മാഫിയയും ഒരു കുട്ടിയേയും തൊടുകയില്ല
Source: B4Blaze