കൂത്താട്ടുകുളത്തെ സബ് സ്റ്റേഷന്‍റെ ശേഷി ഉയര്‍ത്തുന്നു

കൂത്താട്ടുകുളം: വൈദ്യുതി ബോര്‍ഡിന്‍റെ കൂത്താട്ടുകുളത്തെ സബ് സ്റ്റേഷന്‍റെ ശേഷി ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ആദ്യഘട്ടം രണ്ടു മാസത്തിനകം പൂര്‍ത്തിയാകും. ഡിസംബറില്‍ പദ്ധതി കമ്മീഷന്‍ ചെയ്യും. 66 കെവിയില്‍ നിന്നും 110 കെവി നിലവാരത്തിലേക്കാണ് സബ് സ്റ്റേഷന്‍ മാറുക.

കഴിഞ്ഞ ദിവസം ഇതിനായുള്ള 12 എംവി ട്രാന്‍സ്‌ഫോര്‍മര്‍ സബ് സ്റ്റേഷനില്‍ എത്തിച്ചു. 110 കെവി ശേഷിയാക്കുന്നതോടെ 24 എംവിയുടെ ട്രാന്‍സ്‌ഫോര്‍മറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇപ്പോള്‍ 16.3 എംവി ട്രാന്‍സ്‌ഫോര്‍മാറാണുള്ളത്. നിലവില്‍ മൂലമറ്റം, ബ്രഹ്മപുരം ലൈനുകളില്‍ നിന്നാണ് കൂത്താട്ടുകുളത്തേക്ക് വൈദ്യുതി എത്തുന്നത്.ബ്രഹ്മപുരം ലൈനില്‍ വോള്‍ട്ടേജ് കുറവാണ്. നിലവിലെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുമ്ബോള്‍ ഏറ്റുമാനൂര്‍, കോതമംഗലം എന്നിവിടങ്ങളില്‍ നിന്നുള്ള 110 കെവി ലൈനുകളില്‍ നിന്നും വൈദ്യുതി ലഭിക്കും. തൊടുപുഴയില്‍ നിന്നുള്ള ലൈനുകള്‍ 110 ആക്കാനുള്ള പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്.

മൂന്നു ലൈനുകള്‍ ലഭ്യമാകുന്നതോടെ വോള്‍ട്ടേജ് ക്ഷാമം പൂര്‍ണമായും ഇല്ലാതാകും. കൂടാതെ പ്രധാന ലൈനില്‍ ഏതെങ്കിലും തകരാറിലായാലും വൈദ്യുതി മുടക്കം ഒഴിവാക്കാനാകും. വലിയ ട്രാന്‍സ്‌ഫോര്‍മര്‍ ആയതിനാല്‍ വ്യവസായശാലകള്‍ക്ക് ഹൈടെന്‍ഷന്‍ വൈദ്യുതി നല്‍കാനും സാധിക്കും. 2017 ലാണ് സബ് സ്റ്റേഷന്‍റെ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്.

Back to top button
error: Content is protected !!