സിനിമ സാങ്കേതികപ്രവർത്തകനെ തട്ടികൊണ്ടുപോയി മർദിച്ച കേസ്: പ്രധാന പ്രതിയും കൂട്ടാളിയും അറസ്റ്റിൽ

മൂവാറ്റുപുഴ: സിനിമ സാങ്കേതികപ്രവർത്തകനെ തട്ടികൊണ്ടുപോയി മർദിച്ച് കോടികൾ വിലമതിക്കുന്ന ഉപകരണങ്ങൾ കടത്തി കൊണ്ടുപോയ കേസിൽ പ്രധാന പ്രതിയും സൂത്രധാരനും കൂട്ടാളിയും അറസ്റ്റിൽ. ഒന്നാം പ്രതി മലപ്പുറം തിരൂരങ്ങാടി അരിയല്ലൂർ വള്ളികുന്ന് കാവ്‌കളത്തിൽ വീട്ടിൽ സനീഷ് അയ്യപ്പൻ (46), രണ്ടാം പ്രതി കൊടക്കാട് കരയിൽ കാവുകളത്തിൽ അമ്പലത്തിന് സമീപം കാവുകളത്തിൽ വീട്ടിൽ രാജേഷ് വാസു (38) മൂന്നാം പ്രതി കോട്ടയം വൈക്കം ഉദയനാപുരം കരയിൽ ബ്ലോക്ക്‌ ഓഫീസിനു സമീപം കുറ്റുവെളിൽ വീട്ടിൽ അർജുൻ മോഹൻ (25)എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണസംഘം പ്രതികൾക്കായി ചെന്നൈ , ബാംഗ്ലൂർ എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. ആലുവയിൽ ഒരു ഫ്ലാറ്റിൽ ഒളിവിൽ കഴിഞ്ഞ ഒരു പ്രതി ഒരാഴ്ച മുമ്പ് പോലീസ് എത്തുന്നതിന് തൊട്ടുമുൻപ് ബാംഗ്ലൂർക്ക് രക്ഷപെടുകയായിരുന്നു.അന്വേഷണസംഘത്തിൽ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർ എംകെ സജീവ്, എസ്ഐമാരായ കെ.കെ.രാജേഷ്, പീറ്റർ പോൾ, രാകേഷ് എഎസ്ഐമാരായ പി.എസ് ജോണി, പിസി ജയകുമാർ, സീനിയർ സിപിഒ ബിബിൽ മോഹൻ എന്നിവർ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: Content is protected !!