റേഷൻ വ്യാപാരികൾ സമരത്തിൽ നിന്നും പിന്മാറണമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനിൽ. റേഷൻ വ്യാപാരികൾക്ക് നൽകാൻ 102 കോടി രൂപ അധികമായി അനുവദിക്കുമെന്നും ഇതിനുള്ള ശുപാര്‍ശ ധനവകുപ്പിൻ്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുതൽ പ്രഖ്യാപിച്ചിട്ടുള്ള കടയടപ്പ് സമരത്തിൽ നിന്നും വ്യാപാരികൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ എഫ്.സി.ഐ മുഖേന അനുവദിച്ച്തരുന്ന ഒരു ക്വിന്റല്‍ അരിയ്ക്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജായി നിശ്ചയിച്ചിട്ടുള്ളത് 65 രൂപയാണ്. ഇതിന്റെ 50 ശതമാനം കേന്ദ്ര വിഹിതമാണ്. എന്നാല്‍ കേരളത്തില്‍ ഒരു ക്വിന്റല്‍ അരിയുടെ യഥാര്‍ത്ഥ ട്രാന്‍സ്പോര്‍ട്ടേഷന്‍ ചെലവ് 142 രൂപയാണ്.

കേന്ദ്ര സര്‍ക്കാര്‍ എഫ്.സി.ഐ മുഖേന അനുവദിച്ച്തരുന്ന ഒരു ക്വിന്റല്‍ അരിയ്ക്ക് റേഷന്‍ വ്യാപാരി കമ്മീഷനായി നിശ്ചയിച്ചിട്ടുള്ളത് 70 രൂപയാണ്. ഇതിന്റെ 50 ശതമാനം കേന്ദ്ര. എന്നാല്‍ കേരളത്തില്‍ ഒരു ക്വിന്റല്‍ അരിയുടെ വിതരണത്തിനായി സംസ്ഥാന സര്‍ക്കാരിന്  കമ്മീഷന്‍ ഇനത്തില്‍ 239 രൂപ ചെലവാകുന്നു.

റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഇനത്തില്‍ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ 216 കോടി രൂപ അപര്യാപ്തമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തില്‍ 102 കോടി രൂപ അധികമായി അനുവദിക്കണമെന്ന ശുപാര്‍ശ ധനകാര്യ വകുപ്പില്‍‍ നടപടിയിലാണ്. പ്രസ്തുത തുക ഉടന്‍ തന്നെ ലഭ്യമാക്കി വിതരണത്തിനുള്ള നടപടി സ്വീകരിക്കുന്നതാണ്. ടി സാഹചര്യത്തല്‍ കടയടച്ച് സമരം നടത്താനുള്ള നീക്കത്തില്‍ നിന്നും റേഷന്‍ വ്യാപാരികള്‍ പിന്മാറണമെന്ന് മന്ത്രി ജി.ആര്‍. അനില്‍ ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!