പിറവത്ത് കറിയിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ദമ്പതികൾക്ക് മർദ്ദനം
പിറവം: കറിയില്‍ ഗ്രേവി കുറഞ്ഞതിന്റെ പേരില്‍ ദമ്പതികള്‍ക്ക് മര്‍ദ്ദനം. ഭക്ഷണത്തിന് നല്‍കിയ കറിയില്‍ ഗ്രേവി കുറഞ്ഞതിന്റെ പേരിലാണ് പിറവത്ത് തട്ടുകട ഉടമക്കും ഭാര്യക്കും മര്‍ദ്ദനമേറ്റത്. പിറവം ഫാത്തിമ മാതാ സ്‌കൂളിന് സമീപം തട്ടുകട നടത്തുന്ന മോഹനനും ഭാര്യക്കുമാണ് മര്‍ദനമേറ്റത്. ഇടുക്കി തൂക്കുപാലം സ്വദേശികളായ 8 ഓളം ആളുകള്‍ കറിയില്‍ ഗ്രേവി കുറഞ്ഞെന്നാരോപിച്ച് മോഹനനെയും ഭാര്യ അസഭ്യം പറയുകയും, മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മോഹനനും ഭാര്യയും പിറവം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പിറവം പോലീസ് കേസെടുത്തു.