കേരളം മുടിഞ്ഞാല്‍ മതിയെന്നാണ് യുഡിഎഫും, ബിജെപിയും ആഗ്രഹിക്കുന്നത്: എം.എം മണി

മൂവാറ്റുപുഴ: എങ്ങനെയെങ്കിലും കേരളം മുടിഞ്ഞാല്‍ മതിയെന്നാണ് യുഡിഎഫും, ബിജെപിയും ആഗ്രഹിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം മണി എംഎല്‍എ. ഇടുക്കി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ജോയ്‌സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗം വാളകത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് അര്‍ഹമായ സഹായം തടഞ്ഞുവെച്ചവരാണ് കേന്ദ്ര സര്‍ക്കാര്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളം നേടിയ സാമൂഹ്യ നേട്ടങ്ങള്‍ രാജ്യത്തിന് മാതൃകയാണ്. ഇതിനൊപ്പമെത്താന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സാധ്യമാകാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസിനും ബിജെപിയ്ക്കും മറുപടിയില്ല. തട്ടിപ്പ് വീരന്മാരായ കോണ്‍ഗ്രസുകാര്‍ ഇന്ത്യയെ മഹാന്മാഗാന്ധിയുടെ ഘാതകരുടെ കൈയില്‍ കൊടുത്തവരാണ്. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി പാര്‍ലമെന്റില്‍ ഒന്നും മിണ്ടാത്ത യുഡിഎഫ് എം.പിമാര്‍ ബിജെപി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ പ്രതികരിച്ചില്ല. വോട്ട് നേടി ഇവര്‍ വീണ്ടും വിജയിച്ചാല്‍ ബിജെപിയ്‌ക്കൊണ് ഗുണമെന്നും എം.എം മണി പറഞ്ഞു. സി.ജെ ബാബു യോഗത്തിന് അധ്യക്ഷത വഹിച്ചു. പാലക്കുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണ യോഗവും എം.എം മണി ഉദ്ഘാടനം ചെയ്തു. എന്‍.കെ ഗോപി അധ്യക്ഷത വഹിച്ചു.

 

Back to top button
error: Content is protected !!