കലുങ്ക് തകര്‍ന്ന് രണ്ട് വര്‍ഷം പിന്നിട്ടിട്ടും നടപടിയില്ലാതായതോടെ ദുരിതം പേറി കര്‍ഷക കുടുംബം.

മൂവാറ്റുപുഴ: ആരക്കുഴ മുല്ലപ്പടിയില്‍ കലുങ്ക് തകര്‍ന്ന് രണ്ട് വര്‍ഷം പിന്നിട്ടിട്ടും നടപടിയില്ലാതായതോടെ ദുരിതം പേറി കര്‍ഷക കുടുംബം. കല്യേല്‍ ജോസിന്‍റെ ഒരേക്കറോളം വരുന്ന കൃഷി സ്ഥലമാണ് കൃഷിക്ക് യോഗ്യമല്ലാതായത്. കലുങ്ക് തകര്‍ന്നതിനാല്‍ മഴ പെയ്താല്‍ ഉടനെ ജോസിന്‍റെ കൃഷി സ്ഥലത്ത് വെള്ളക്കെട്ടാകും. ഇതുമൂലം രണ്ട് തവണ നടത്തിയ വാഴക്കൃഷി മുഴുവന്‍ നശിച്ചു.
കലുങ്കിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ പിഡബ്ല്യുഡിയും ജല അഥോറിറ്റിയും പരസ്പരം പഴിചാരുന്നതിനാല്‍ നന്നാക്കാനോ തകര്‍ന്ന കലുങ്ക് സന്ദര്‍ശിച്ചു നഷ്ടങ്ങള്‍ വിലയിരുത്താനോ ശ്രമിച്ചിട്ടില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.രണ്ട് വാര്‍ഷമായി സ്ഥലം കൃഷിക്ക് യോഗ്യമല്ലാതായത് ജോസിന്‍റെ ജീവിതത്തെയും ബാധിച്ചിരിക്കുകയാണ്. നിരവധി തവണ പരാതി നല്‍കിയെങ്കിലും നാളിതുവരെയായിട്ടും പരിഹാരമായിട്ടില്ല.

Back to top button
error: Content is protected !!