വള്ളിക്കട പാലത്തിന്റെ നിര്‍മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തം
പെരിങ്ങഴ : അഞ്ച് കോടി രൂപ അനുവദിച്ച് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും വള്ളിക്കട പാലത്തിന്റെ നിര്‍മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തം. ആവോലി, ആരക്കുഴ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വള്ളിക്കട പാലത്തിന് തുക അനുവദിച്ച് അഞ്ച് കൊല്ലം പിന്നിട്ടിട്ടും പദ്ധതിക്ക് ഒരനക്കവുമുണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു.2016 ഫെബ്രുവരിയിലായിരുന്നു സംസ്ഥാന ബജറ്റില്‍നിന്ന് അഞ്ച് കോടി രൂപ പാലത്തിനു വകയിരുത്തിയത്. കാല്നൂറ്റാണ്ടായിട്ടുള്ള പ്രദേശവാസികളുടെ സ്വപ്നമാണു വള്ളിക്കട പാലം.പാലം സാധ്യമായാല്‍ രണ്ടുപ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനൊപ്പം ഇരുഭാഗങ്ങളിലെയും ജനങ്ങളുടെ യാത്രാക്ലേശത്തിനു പരിഹാരവുമാകും.വള്ളിക്കടയില് പാലം വന്നാല്‍ തൊടുപുഴ ഭാഗത്തുനിന്ന് എറണാകുളത്തേക്കു പോകേണ്ടവര്‍ക്കു മൂവാറ്റുപുഴ നഗരത്തിലെ തിരക്കില്‍പ്പെടാതെ പരീക്കപീടികയില്നിന്നു തിരിഞ്ഞു പാലം കടന്നു പെരുവംമൂഴിയിലൂടെ എളുപ്പത്തില്‍ യാത്ര ചെയ്യാം. പെരുന്പല്ലൂര്, മാറാടി, പെരിങ്ങഴ നിവാസികള്‍ക്ക് മൂവാറ്റുപുഴ ചുറ്റാതെ തൊടുപുഴയിലെത്താനും സാധിക്കും. ബജറ്റില്‍ പാലം സംബന്ധിച്ച പ്രഖ്യാപനം വന്നതോടെ ഏറെ പ്രതീക്ഷയിലായിരുന്ന നാട്ടുകാര്‍ ഇപ്പോള്‍ കടുത്ത നിരാശയിലാണ്.
ഫോട്ടോ…..തുക അനുവദിച്ച വാർത്ത അന്നത്തെ ദിനപത്രത്തിൽ