കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് ;മാർട്ടിനെ ഒളിപ്പിച്ച മൂന്ന് പേർ പിടിയിൽ

 

മൂവാറ്റുപുഴ : കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കണ്ണൂർ മട്ടന്നൂർ സ്വദേശിയായ യുവതിയെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ ഒളിപ്പിച്ചവർ തൃശൂരിൽ പിടിയിലായി . കേസിലെ പ്രതിയായ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെ ഒളിപ്പിച്ചവരാണ് പിടിയിലായത്. മാർട്ടിനായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി.വിവാഹ വാഗ്ദാനം നൽകി 2020 ഫെബ്രുവരി 15 മുതൽ 2021 മാർച്ച് എട്ടുവരെ ഫ്ലാറ്റിൽ താമസിപ്പിച്ച് മാർട്ടിൻ പീഡിപ്പിച്ചതായാണു യുവതിയുടെ പരാതി. എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയ ശേഷം യുവതി അടുത്ത സുഹൃത്തിനൊപ്പം നാട്ടിൽ നിന്നു മാറിനിൽക്കുകയാണ്.പ്രതി മാർട്ടിൻ ജോസഫിനെ പോലീസിന് ഇതുവരെയും പിടികൂടാനായില്ല. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് അവകാശപ്പെടുമ്പോഴും മറ്റു വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. മാർട്ടിൻ ജോസഫിനെ കണ്ടെത്താൻ തൃശൂരിലും പരിസരപ്രദേശങ്ങളിലും പോലീസിന്‍റെ തെരച്ചിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.

അതിനിടെ, തൃശൂർ മുണ്ടൂർ സ്വദേശിയായ മാർട്ടിൻ ജോസഫ് എറണാകുളത്ത് ആഡംബര സൗകര്യങ്ങളോടെയാണ് ജീവിതം നയിച്ചിരുന്നതെന്നാണ് വിവരം.

Back to top button
error: Content is protected !!