ഓടി നടന്ന് വേട്ടഭ്യർത്ഥിച്ച് എൽദോ എബ്രഹാം……..

 

മൂവാറ്റുപുഴ : മൂവാറ്റുപുഴ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാം ശനിയാഴ്ച്ച ഓടി നടന്ന് വോട്ടർ മാരെ കാണുന്ന തിരക്കിലായിരുന്നു. പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങുന്ന എൽദോഎബ്രഹാം നിയോജക മണ്ഡലത്തിലെ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വേട്ടഭ്യർത്ഥിക്കാനുള്ള ശ്രമത്തിലാണ്.
നിരവധി പേർ എൽദോയുടെ ഫോണിൽ വിളിച്ച് വിജയാശംസകൾ നേരുന്നു. സഹപാഠികൾ സുഹൃത്തുക്കൾ നാട്ടുകാർ, വോട്ടർമാരുടെ ഫോൺ കോളുകളും സ്വീകരിച്ചു. രാവിലെ മൂവാറ്റുപുഴയിൽ പ്രമുഖ വ്യക്തികളെ കണ്ടു. മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് സ്കൂൾ മഠത്തിൽ ചെന്ന് വോട്ടഭ്യർത്ഥിച്ചു.തുടർന്ന് ഈസ്റ്റ് വാഴപ്പിള്ളി, നിരപ്പ് ഭാഗത്ത് മഠങ്ങൾ, മാറിക പള്ളി, കോഴിപ്പിള്ളി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ചു.പുരോഹിതരെ കണ്ടു. കടവൂർ സ്നേഹവീട് സന്ദർശിച്ചു. പൈങ്ങോട്ടൂരിൽ മരണ വീട്ടിലെത്തി. വിവിധ സ്ഥലങ്ങളിൽ
പ്രമുഖ വ്യക്തികളെ കണ്ടു.ഫോണിൽ വിളിച്ചും വോട്ടഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനച്ചൂടിൽ എൽഡിഎഫ് പ്രവർത്തകർ സ്ക്വാഡ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.ഇന്ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ മുനിസിപ്പൽ – പഞ്ചായത്ത് കേന്ദ്രങ്ങളിൽ ചേർന്ന വിവിധ കോർണർ യോഗങ്ങളിൽ എൽഡിഎഫ് നേതാക്കൾ സംസാരിച്ചു. പഞ്ചായത്ത് തല റാലികളുണ്ടായി. മൂവാറ്റുപുഴ നഗരത്തിൽ എൽഡിഎഫ് പ്രവർത്തകർ നൈറ്റ് വാക്ക് സംഘടിപ്പിച്ചു. ആശ്രമം ബസ് സ്റ്റാന്റിൽ നിന്ന് തുടങ്ങിയ നൈറ്റ് വാക്ക് വാദ്യമേളങ്ങൾ, ഗാനമേള, ഫ്ലാഷ് മോബ്, മുദ്രാവാക്യം വിളികളോടെ ചാലിക്കടവിൽ സമാപിച്ചു.

ചിത്രം – എൽദോ എബ്രഹാം പൈങ്ങോട്ടൂർ പഞ്ചായത്തിൽ വോട്ടഭ്യർത്ഥിക്കുന്നു…..

Back to top button
error: Content is protected !!