ഫിറ്റ്‌നസ് സെന്‍റര്‍ ഉടമയ്ക്ക് നേരേ വധശ്രമം: പ്രതികളെ രക്ഷപ്പെടുത്താന്‍ നീക്കമെന്ന് ബന്ധുക്കള്‍

പെരുമ്പാവൂര്‍: ഫിറ്റ്നസ് സെന്റര്‍ ഉടമയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ നീക്കമെന്ന് ബന്ധുക്കള്‍. രണ്ടാഴ്ച മുമ്പാണ് അഞ്ചംഗ സംഘം കുവപ്പടി കുറിയിടം ജോബിനെ (37) പുലര്‍ച്ചെ ഐമുറിയിലെ സ്ഥാപനം തുറക്കാന്‍ എത്തിയപ്പോള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോബിന്‍ ഇപ്പോഴും ചികിത്സയിലാണ്. രണ്ട് കൈകളും രണ്ട് കാലുകളും അക്രമി സംഘം തല്ലിയൊടിച്ചു. പുറത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ യഥാര്‍ഥ പ്രതികളെ കസ്റ്റഡിയിലെടുക്കാതെ മൂന്ന് പേരെ പിടികൂടുകയാണ് പോലീസ് ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. പിടിയിലായവരുടെ പേര് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മഞ്ഞപ്ര പാലാട്ടി ജോസഫ്, സെബിയൂര്‍ ചേനാട്ട് ശംബു, വട്ടപ്പറമ്പ് ആലപ്പാട്ട് മനീഷ് എന്നിവരാണ് പിടിയിലായതെന്നാണ് വിവരം. രണ്ട് പേര്‍ സംഭവം നടന്ന് ഒരാഴ്ച കഴിത്തും ഒരാള്‍ കഴിഞ്ഞ ദിവസവുമാണ് കോടനാട് സ്റ്റേഷനില്‍ ഹാജരായത്. ഇവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിസാരമാണെന്നും ആരോപണമുണ്ട്. സംഭവത്തിന് പിന്നില്‍ നാല് വര്‍ഷം മുമ്പ് നടന്ന ഗുണ്ടാപ്പകയാണെന്ന് പറയുന്നു. പ്രതികള്‍ സഞ്ചരിച്ച കാര്‍ ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല.

 

Back to top button
error: Content is protected !!