വൺവേയിലെ സ്പീഡ് ബ്രേക്കര്‍ അപകടങ്ങൾക്ക് കാരണമാകുന്നു.
ചിത്രങ്ങൾ :നെൽസൺ പനയ്ക്കൻ
മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാതയിയിൽ മൂവാറ്റുപുഴ വണ്വേഭാഗത്ത് അശാസ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന സ്പീഡ് ബ്രേക്കര്‍ നിരന്തരമായ അപകടങ്ങള്‍ക്ക് കാരണമാകുന്നു.സാധരണ നിലയിൽ രണ്ട് സ്പീഡ് ബ്രേക്കറുകള്‍ റോഡിനു കുറുകെ ചേര്‍ത്തു വെച്ച് വാഹനങ്ങൾ നിയന്ത്രിക്കുന്നതിന് പകരം ചെറിയ വാഹനങ്ങള്‍ക്ക് കടന്നു പോകാനെന്ന പോലെ ഇടയ്ക്ക് സ്ഥലം ഇട്ട് രണ്ടായാണ് ഇപ്പോൾ ഈ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്നത്. ഇതുമൂലം ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളും ഇതിലെ യാതൊരു നിയന്ത്രണവുമില്ലതെ കടന്നുപോകുന്നതാണ് അപകടത്തിനിടയാക്കുന്നത്.കോതമംഗലം ഭാഗത്തുന്നിന്നു മൂവാറ്റുപുഴയിലേക്കെത്തുന്ന എല്ലാ വാഹനങ്ങളും വണ്‍വേയിലൂടെ തിരിഞ്ഞ് റോട്ടറി റോഡ്, എവറസ്റ്റ് ജംഗ്ഷന് വഴിയാണ് നേരത്തെ പോയിരുന്നത്.ഇടക്കാലത്ത് ചെറിയ വാഹനങ്ങള്‍, വണ്‍വേ ജംഗ്ഷനില്‍നിന്നു തിരിയാതെ നേരേ കീച്ചേരിപ്പടിയിലെത്തി കടന്നു പോകുന്ന തരത്തില്‍ മാറ്റം വരുത്തിയതിന്റെ ഭാഗമായാണ് സ്പീഡ് ബ്രേക്കറും ഇത്തരത്തിൽ ഇവിടെ സ്ഥാപിച്ചത്.
ചില തല്‍പ്പരകക്ഷികളുടെ ഈ മാറ്റത്തിന് അധികൃതരും മൗനസമ്മതം നൽകിയത്തോടെയാണ് പ്രദേശം അപകടമേഖലയായി മാറിയത്. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ അപകടത്തിലപെട്ട് ബൈക്ക് യാത്രക്കാരായ ദമ്പപതികള് മരിച്ചിരുന്നു.അധികാരികൾ ഇനിയും കണ്ണടച്ചാൽ അപകട പരമ്പര ഇവിടെ പതിവാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. വലിയ വാഹനങ്ങൾക്ക് പുറമെ ബൈക്ക് ഉൾപ്പെടെയുള്ള ഇരുചക്ര വാഹങ്ങളും കൂടി വൺ വേ ജംഗ്ഷനിൽ നിന്നും തിരിച്ചു വിടുന്ന രീതിയിൽ ഗതാഗതം പുനക്രമീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.