യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മീഡിയ വിങ്ങും വ്യക്തിഹത്യ നടത്തുന്നു’;കെകെ ശൈലജ

കൊച്ചി: സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ യുഡിഎഫും സ്ഥാനാര്‍ഥിയും മീഡിയ വിങ്ങും തന്നെ വ്യക്തിഹത്യ നടത്തുന്നു എന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ. തന്നെ തേജോവധം ചെയ്യുന്നത് സ്ഥിരമാക്കുന്നു. ധാര്‍മികതയില്ലാതെ പെരുമാറുന്നു. ഇത്ര വ്യക്തിഹത്യ നേരിടുന്നത് ജീവിതത്തില്‍ ആദ്യമായാണെന്നും കെകെ ശൈലജ പറഞ്ഞു.
‘എന്റെ വടകര KL11’ എന്ന ഇന്‍സ്റ്റാ പേജില്‍ മോശം ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുന്നു. കുടുംബ പേജുകളിലാണ് ഇത് കൂടുതല്‍ വരുന്നത്. തനിക്ക് പിന്തുണ ഏറുന്നത് കണ്ടാവും കുടുംബ പേജില്‍ അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നത്. പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ല. പ്രതിയ്‌ക്കൊപ്പം താന്‍ നില്‍ക്കുന്ന ഫോട്ടോ പ്രചരിപ്പിക്കുന്നു. നൗഫല്‍ കൊട്ടിയത്ത് എന്ന ചെറുപ്പക്കാരന്റെ ചിത്രമാണ് അമല്‍ കൃഷ്ണയുടെ പേരില്‍ പ്രചരിപ്പിച്ചത്. കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരുടെ ലെറ്റര്‍ പാഡ് കൃത്രിമമായി ഉണ്ടാക്കി ടീച്ചറമ്മയല്ല, ബോബ് അമ്മ എന്ന് വിളിക്കണം എന്ന് എഴുതി പ്രചരിപ്പിച്ചു.
ജനവും വിശ്വാസികളും ശരി കൃത്യമായി മനസ്സിലാക്കും. എതിര്‍ സ്ഥാനാര്‍ഥിയുടെ അറിവോടെയല്ല ഇത് എന്നത് വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ അറിവോടെയാണ് ദുഷ്പ്രചാരണം നടക്കുന്നത്. ഇത് തടയുകയല്ലേ വേണ്ടത്? താന്‍ ഒരുപാട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കാള്‍ക്കെതിരെ മത്സരിച്ചിട്ടുണ്ട്. ഇതുപോലെ വ്യക്തിഹത്യ ഉണ്ടായിട്ടില്ല.
തെറിക്ക് വേണ്ടി ഒരു സംഘത്തെ കൊണ്ടുവന്നതാണ്. സ്ഥാനാര്‍ഥിയുടെ അറിവോടെയാണത്. ഇത് നിങ്ങള്‍ക്ക് ബൂമറാങ്ങായി വരും. തന്നെ കരിവാരിത്തേച്ചാല്‍ ജനം മനസിലാക്കും. നുണപ്രചാരണത്തില്‍ വോട്ടര്‍മാര്‍ വിശ്വസിക്കരുത്. തന്നെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ നേരിട്ട് ചോദിക്കാം. തെരഞ്ഞെടുപ്പ് കമ്മിഷനും വരണാധികാരിക്കും വീണ്ടും പരാതി നല്‍കും.

ഇത്ര വ്യക്തിഹത്യ നേരിടുന്നത് ജീവിതത്തില്‍ ആദ്യം. ഇത് അവസാനിപ്പിക്കാന്‍ ഗൂഢ സംഘത്തിന്റെ നിയന്ത്രണമുള്ളവര്‍ അവരോട് പറയണം. ഞങ്ങള്‍ ജയിക്കും. വെണ്ണപാളി എന്നത് ചീത്ത വാക്കല്ല. ക്രിമിലിയര്‍ എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും വികാരാധീനയായി കെ.കെ ശൈലജ പറഞ്ഞു.

Back to top button
error: Content is protected !!