പീഡനം: വയോധികന് 12 വർഷം തടവും 55,000 രൂപ പിഴയും
മൂവാറ്റുപുഴ: പതിനാലുകാരിയെ രണ്ട് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച വയോധികന് 12 വര്‍ഷം തടവും 55000 രൂപ പിഴയും ശിക്ഷ. കോട്ടപ്പടി പുഞ്ചപരത്തുവയലില് എല്‍ദോസ് (59) നെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാര്‍ ശിക്ഷിച്ചത്. 2017 ഒക്ടോബര്‍ ഒന്‍പത് മുതല്‍ 2019 ഒക്ടോബര്‍ 30 വരെ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. നിരന്തര ശല്യത്തിന് ഒടുവില്‍ കുട്ടി അമ്മയെ അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ മാതാവ് പരാതി നല്കി. ഇവരുടെ നിര്‍ദേശ പ്രകാരം കോട്ടപ്പടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സിഐ സി. ശ്രീജിത്ത്, എസ്ഐ എം.എം. അബ്ദുള്‍ റഹിമാന്‍, വനിത സിവില്‍ പോലീസ് ഓഫീസര്‍ സി.എ. ഫിലോമിന എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.