വാളകത്തെ ആള്‍കൂട്ട കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പോലീസ്

മൂവാറ്റുപുഴ: വാളകത്ത് ആള്‍കൂട്ട ആക്രമണത്തില്‍ അരുണാചല്‍പ്രദേശ് സ്വദേശി അശോക് ദാസ് കൊല്ലപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ച് ഇന്ന് മുതല്‍ രണ്ട് ദിവസത്തേക്കാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന വാളകം പടിഞ്ഞാറെകുടിയില്‍ ബിജീഷ് (44), പടിഞ്ഞാറെകുടിയില്‍ അമല്‍ (39), എള്ളുംവാരിയത്തില്‍ സനല്‍ (38), കരോട്ടെ വാളകം കൊല്ലമ്മാങ്കുടിയില്‍ ഏലിയാസ് കെ പോള്‍ (55), പടിഞ്ഞാറെകുടിയില്‍ അനീഷ് (40), പടിഞ്ഞാറെക്കുടിയില്‍ സത്യകുമാര്‍(56), മക്കളായ കേശവ് സത്യന്‍(20), സൂരജ് സത്യന്‍ (26), അറയന്‍ കുന്നത്ത് എമില്‍(27), പുളിക്കപ്പറമ്പില്‍ അതുല്‍ കൃഷ്ണ(23) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലില്‍ കൊലപാതകത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് പോലീസ്. നാല് പേരാണ് കൊലപാതകവുമായി ബന്ധപ്പെട്ട് നിലവില്‍ പോലീസ് നിരീക്ഷണത്തിലുള്ളത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയതോടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും, ഇവര്‍ക്കുള്ള പങ്കും കണ്ടെത്താന്‍ സാധിച്ചേക്കും. ചോദ്യംചെയ്യലിന് ശേഷം പ്രതികളെ നാളെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ 4ന് രാത്രിയാണ് അശോക് ദാസ് ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Back to top button
error: Content is protected !!