ലോക്സഭാ തെരഞ്ഞെടുപ്പ്: അനധികൃതമായി സ്ഥാപിച്ച 19360 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃതമായ 19360 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് നടപടി. ആലുവ – 677, അങ്കമാലി-1153, എറണാകുളം – 1771, കളമശേരി – 674, കൊച്ചി – 2483, കോതമംഗലം – 479, കുന്നത്തുനാട് – 2408, മൂവാറ്റുപുഴ – 791, പറവൂര്‍ – 2244, പെരുമ്പാവൂര്‍ – 2033, പിറവം – 888, തൃക്കാക്കര – 1104, തൃപ്പൂണിത്തുറ – 2003, വൈപ്പിന്‍ – 652 എന്നിങ്ങനെയാണ് 14 മണ്ഡലങ്ങളിലും ലഭിച്ച പരാതികളുടെ കണക്കുകള്‍. ഇതില്‍ 19171 പരാതികള്‍ പരിഹരിച്ചു. 155 പരാതികള്‍ മതിയായ കാരണങ്ങളില്ലാത്തതിനാല്‍ സ്വീകരിച്ചില്ല. 34 പരാതികളുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. 841 പരാതികളാണ് പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ചത്. പൊതുസ്ഥലങ്ങളിലെ ചുവരെഴുത്തുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍, കൊടികളും തോരണങ്ങളും മറ്റും നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നു. സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ ഉടമകളുടെ അനുമതിയില്ലാതെ പതിക്കുന്ന പ്രചരണ സാമഗ്രികളും പരാതിയുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്യും.സിവിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന ജില്ലയില്‍ ഇതുവരെ 18841 പരാതികള്‍ ലഭിച്ചു. ഇതില്‍ പൊതുജനങ്ങളില്‍ നിന്ന് 858 പരാതികളും 17983 പരാതികള്‍ സ്‌ക്വാഡുകള്‍ നേരിട്ട് കണ്ടെത്തിയവയാണ്. 29 പരാതികളില്‍ നടപടി പുരോഗമിക്കുന്നു.

Back to top button
error: Content is protected !!