സിൽവർ ലൈൻ പദ്ധതിക്ക് കുരുക്ക്. കടബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ
മൂവാറ്റുപുഴ : സിൽവർ ലൈൻ പദ്ധതിക്ക് കുരുക്ക്. കടബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്ര റെയിൽവേമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.നിലവിലെ സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതി ഏറ്റെടുക്കാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സെമി ഹൈസ്പീഡ് പാതയാണ് സിൽവർ ലൈൻ പദ്ധതി.63,941 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 1,383 ഹെക്ടര്‍ ഭൂമിയാണ് പുനരധിവാസത്തിനുള്‍പ്പെടെ ആവശ്യമായി വരിക. ഇതില്‍ 1,198 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 13,362.32 കോടി രൂപ ആവശ്യമാണ്.കിഫ്ബി വഴി 2100 കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി വകയിരുത്തുന്നുണ്ട്. സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു.ഒന്നാം ഘട്ട സ്ഥലം ഏറ്റെടുക്കലിനായി 3000 കോടി രൂപയുടെ വായ്പ ഹഡ്കോ അനുവദിച്ചുകഴിഞ്ഞു.പദ്ധതിയുടെ നടത്തിപ്പിനായി അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളായ ജയ്ക്ക ഉള്‍പ്പെടെ സാമ്പത്തികസഹായം നല്കാന് മുന്നോട്ടു വന്നിട്ടുണ്ട്. എഐഐബി, കെഎഫ്ഡബ്ല്യൂ, എഡിബി എന്നീ ധനകാര്യസ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.