ഉറപ്പായി എൽഡിഎഫ് 100സീറ്റിലേറെ ലീഡ് നേടി ഭരണ തുടർച്ചയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ ഭരണം ഉറപ്പിച്ച് ഇടതുപക്ഷം. 100 സീറ്റുകളിലേറെ ലീഡ് നേടിയ എല്‍ഡിഎഫിന് ഒരു തുടര്‍ഭരണത്തിന് കേരളം വിധിയെഴുതി.
നാല്‍പ്പതു സീറ്റില്‍ മാത്രമാണ് യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. എന്‍ഡിഎയ്ക്ക് ഒരു സീറ്റു പോലും നേടാനായില്ല.
ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട പിണറായി വിജയനാണ് എല്‍ഡിഎഫിന്റെ മുഴുവന്‍ ക്രെഡിറ്റും. വിവാദങ്ങളേയും വെല്ലുവിളികളേയും നേരിട്ട് വിജയചരിത്രം ആവര്‍ത്തിക്കുകയാണ് പിണറായി വിജയന് എന്ന കേരളത്തിന്റെ ക്യാപ്റ്റന്‍.
മലപ്പുറം, വയനാട്, എറണാകുളം ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് മുന്നില്‍ വന്നത്.എന്നാല്‍, ഒരു സീറ്റു പോലും നേടാനാകാതെ പോയത് ബിജെപിക്ക് വലിയ തിരിച്ചടിയായി.
അതേസമയം ഈ പരാജയം പ്രതീക്ഷിച്ചില്ലെന്നും. ജനവിധി അംഗീകരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേരളത്തിലെ നിലനില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങള്‍ എടുത്തുപറഞ്ഞിരുന്നു. അത് ഇല്ലാതായെന്നൊന്നും ഈ വിജയം കൊണ്ട് ആരും കരുതണ്ട എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.