ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും.

മൂവാറ്റുപുഴ : ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. വിതരണത്തിനായി കിറ്റുകള്‍ മുഴുവന്‍ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. കിറ്റ് വിതരണം ഇന്ന് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
ഇനി 3, 27,737 കാര്‍ഡ് ഉടമകള്‍ക്ക് കൂടി കിറ്റ് നല്‍കാനുണ്ട്. ഓണക്കിറ്റ് ഇതുവരെ പകുതിയോളം പേര്‍ക്ക് മാത്രമാണ് ലഭിച്ചതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ഞായറാഴ്ച രാത്രി വരെയുള്ള കണക്കു പ്രകാരം 2,59, 944 കിറ്റുകളാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. അതേസമയം ഇന്ന് റേഷന്‍ കടകള്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിക്കും.
ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു. ഓരോ ജില്ലകളിലേയും കിറ്റ് വിതരണത്തിന്‍റെ പുരോഗതി അറിയിക്കാന്‍ ഭക്ഷ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കിറ്റിലെ മില്‍മയുടെ പായസക്കൂട്ട് സമയത്തിന് എത്താതിരുന്നതിനാൽ പല ജില്ലകളിലും കിറ്റ് വിതരണം നേരത്തെ മുടങ്ങിയിരുന്നു.
Back to top button
error: Content is protected !!