ഐക്യകേരളാ കോണ്‍ഗ്രസ് എന്ന ആശയത്തെ തള്ളിക്കളയാനാവില്ല:ഷൈസൺ മാങ്ങഴ

മൂവാറ്റുപുഴ: മുതിര്‍ന്ന നേതാക്കളായ പി.ജെ. ജോസഫ്, സി.എഫ്. തോമസ് എന്നിവരുടെ ഐക്യകേരളാ കോണ്‍ഗ്രസ് എന്ന ആശയത്തെ തള്ളിക്കളയാനാവില്ലെന്ന് ജനാധിപത്യ കേരളാ എറണാകുളം ജില്ലാ പ്രസിഡന്‍റ് ഷൈസണ്‍ പി. മാങ്ങഴ.മുന്‍ കാലങ്ങളില്‍ പാര്‍ട്ടിയിലുണ്ടായ അഴിമതിയിലും ഉപചാപ സംഘങ്ങളുടെ പ്രവര്‍ത്തനത്തിലും വിഭാഗീയതയിലും മനംമടുത്ത ഒരുപറ്റം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചത്.ആ സ്ഥിതിവിശേഷം ഇപ്പോള്‍ നിലവില്‍ ഇല്ല. മൂന്നു മുന്നണികളിലായി ഒന്‍പതു പാര്‍ട്ടികളായി വിഘടിച്ചു നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസുകളുടെ യോജിപ്പ് കാലഘട്ടത്തിന്‍റെ അനിവാര്യാതയാണ്.യോജിപ്പിനു തടസം വിവിധ കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ നിയമസഭാ സീറ്റും ചില പ്രാദേശിക നേതാക്കളുടെ പഞ്ചായത്ത് നഗരസഭ സീറ്റുകളും മാത്രമാണ്.
കേരളത്തിലെ കര്‍ഷകരുടെയും സാധാരണകാരുടെയും പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി രൂപംകൊണ്ട കേരളാ കോണ്‍ഗ്രസിന് വിഘടിപ്പ് മൂലം അടിസ്ഥാന വര്‍ഗത്തിന്‍റെ വിഷയങ്ങളെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Back to top button
error: Content is protected !!