കാര്‍ഷീക മേഖലയ്ക്ക് പുത്തനുണര്‍വ്വേകി മൂവാറ്റുപുഴയില്‍ കൃഷി വകുപ്പിന്റെ ആഗ്രോ സര്‍വ്വീസ് സെന്റര്‍ ഇ.ഇ.സി മാര്‍ക്കറ്റില്‍ ആരംഭിക്കുന്നു.

മൂവാറ്റുപുഴ: കാര്‍ഷീക മേഖലയ്ക്ക് പുത്തനുണര്‍വ്വേകി സംസ്ഥാന കൃഷി വകുപ്പില്‍ നിന്നും മൂവാറ്റുപുഴയ്ക്ക് അനുവദിച്ച ആഗ്രോ സര്‍വ്വീസ് സെന്റര്‍  മൂവാറ്റുപുഴ ഇ.ഇ.സി.മാര്‍ക്കറ്റില്‍ പ്രവര്‍ത്തനമാരംഭിക്കും. കഴിഞ്ഞ ദിവസം എല്‍ദോ എബ്രഹാം എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍, ഇ.ഇ.സി.മര്‍ക്കറ്റ് അതോറിറ്റി ചെയര്‍മാന്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ്, കമ്മിറ്റി അംഗം കെ.എ.സനീര്‍, മാര്‍ക്കറ്റ് സെക്രട്ടറി നിമ്മി ജോസ്, മാര്‍ക്കറ്റ് എ.ഡി.എ ദീപ.ടി.ഒ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഇ.ഇ.സി.മാര്‍ക്കറ്റില്‍ അഗ്രോ സര്‍വ്വീസ് സെന്ററിന് സ്ഥലവും, കെട്ടിടവും വാടകയ്ക്ക് നല്‍കാന്‍ തീരുമാനിച്ചതോടെയാണ് മൂവാറ്റുപുഴ ഇ.ഇ.സി മാര്‍ക്കറ്റില്‍ ആഗ്രോ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന കൃഷി വകുപ്പ് മൂവാറ്റുപുഴയ്ക്ക് അനുവദിച്ച അഗ്രോ സര്‍വ്വീസ് സെന്റര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, എറണാകുളം ഉപതെരഞ്ഞെടുപ്പ്  പെരുമാറ്റ ചട്ടത്തെ തുടര്‍ന്നാണ് ആരംഭിക്കാന്‍ വൈകിയത്. ആഗ്രോ സര്‍വ്വീസ് സെന്ററിന് ആവശ്യമായ കാര്‍ഷീക ഉപകരണങ്ങളായ ട്രാക്ടര്‍, ടില്ലര്‍, ഗാര്‍ഡന്‍ ടില്ലര്‍, കൊയ്ത്ത് യന്ത്രം, വൈക്കോല്‍ കെട്ടുന്നതിനുള്ള മെഷീന്‍, വിവിധയിനം കട്ടറുകള്‍ അടക്കം വാങ്ങിയിരുന്നു. ഇവയെല്ലാം ബ്ലോക്ക് പഞ്ചായത്തിന് സമീപത്തുള്ള കെട്ടിടത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആഗ്രോ സര്‍വ്വീസ് സെന്ററിന്റെ നടത്തിപ്പിനായി ഒരു ഫെസിലേറ്ററേയും, 20 ടെക്‌നിഷ്യന്‍മാരെയും തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്.  
                                                    മൂവാറ്റുപുഴ നഗരസഭ, പായിപ്ര, വാളകം, മാറാടി, ആയവന പഞ്ചായത്തുകള്‍ പ്രവര്‍ത്തനമേഖലയാക്കിയാണ് പുതിയ അഗ്രോ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. നിലവില്‍ മൂവാറ്റുപുഴ ബ്ലോക്കിന് കീഴിലുള്ള അഗ്രോ സര്‍വ്വീസ് സെന്റര്‍ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെയാണ് മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ അഗ്രോസര്‍വ്വീസ് സെന്റര്‍ അനുവദിച്ചിരിക്കുന്നത്. കാര്‍ഷീക മേഖലയില്‍ കൂടുതല്‍ ഉടപെടുന്നതിനും, കൃഷിയെ പരിപോക്ഷിപ്പിക്കുന്നതിനും അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ക്ക് നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയും. തൊഴിലാളികളുടെയും, കാര്‍ഷീക ഉപകരണങ്ങളുടെയും, ലഭ്യതകുറവ് മൂലം പലകര്‍ഷകരും കാര്‍ഷീക മേഖലയില്‍ നിന്നും പിന്നോക്കം പോകുകയാണ്. ഇതേ തുടര്‍ന്ന് നിയോജക മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും കൃഷിയിറക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ തരിശായി കിടക്കുകയാണ്. അഗ്രോ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഇവിടങ്ങളിലെല്ലാം കൃത്യമായ ഇടപെടല്‍ നടത്താന്‍ കഴിയും. കാര്‍ഷീക മേഖലയ്ക്കാവശ്യമായ യന്ത്രങ്ങളും, മനുഷ്യ വിഭവ ശേഷിയും ഒരുക്കുക എന്നതാണ് അഗ്രോ സര്‍വ്വീസ് സെന്ററിന്റെ മുഖ്യലക്ഷ്യം. ട്രാക്ടര്‍, ടില്ലര്‍, കാടുവെട്ടുന്ന യന്ത്രം, തെങ്ങ് കയറ്റത്തിന് ഉപയോഗിക്കുന്ന യന്ത്രമടക്കമുള്ളവ അഗ്രോ സര്‍വ്വീസ് സെന്ററില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭ്യമാകും. ഇതിന് പുറമെ കൃഷി ജോലി ചെയ്യുന്നതിനായി പ്രത്യേക പരിശീലനം നല്‍കിയ ടെക്നിഷ്യന്‍ മാരുടെയും സേവനം ലഭിക്കും. കര്‍ഷകരുടെ കൃഷി സ്ഥലം കണ്ടെത്തി നിലമൊരുക്കല്‍, ആവശ്യമായ നടീല്‍ വസ്തുക്കള്‍, ജൈവ വളങ്ങള്‍, ജൈവ കീടനാശിനികള്‍ എന്നിവ കര്‍ഷകര്‍ക്ക് അഗ്രോ സര്‍വ്വീസ് സെന്റര്‍ വഴി ലഭ്യാമാക്കും. പൂര്‍ണ്ണമായും യന്ത്ര വല്‍ക്കരണത്തിലൂടെ ലാഭകരമായ കൃഷി സാധ്യമാക്കുന്നതിനും,തെങ്ങ് കയറ്റം അടയ്ക്കമുള്ള വര്‍ക്കുകള്‍ ഏറ്റെടുക്കുക വഴി തെങ്ങ് കൃഷിയോട് കര്‍ഷകര്‍ക്ക് ആഭിമുഖ്യമുണ്ടാക്കുക, തരിശ് ഭൂമികളില്‍ പാട്ടത്തിന് കൃഷി ഇറക്കുക, ഹൈടെക് കൃഷി രീതികള്‍, മഴമറകള്‍, ട്രിപ്പ്, ഫെര്‍ട്ടി ഗോഷന്‍ എന്നിവ നടപ്പിലാക്കുക തുടങ്ങിയവയും, കൃഷി വകുപ്പ് പദ്ധതികള്‍ സമയബന്ധിതമായി കര്‍ഷകരില്‍ എത്തിക്കുന്നതിനും അഗ്രോ സര്‍വ്വീസ് സെന്ററുകള്‍ക്ക് കഴിയും.

Leave a Reply

Back to top button
error: Content is protected !!