സി. കെ. അലക്സാണ്ടർ ക്ക് ശ്രവണ ശ്രീ അവാർഡ് സമ്മാനിച്ചു


കേരളത്തിലെ ഏറ്റവും മികച്ച റേഡിയോ ശ്രോതവിനുള്ള ശ്രവണശ്രീ അവാർഡ് സി. കെ. അലക്സാണ്ടർക്ക് സമ്മാനിച്ചു. തിരുവനന്തപുരം, പൂജപ്പുര ശ്രീ ചിത്തിര തിരുന്നാൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ ആണ് അവാർഡ് സമ്മാനിച്ചത്. തിരുവനന്തപുരം പൂജപ്പുര ആസ്ഥാനമായി പ്രവർത്തിക്കുന്ന റേഡിയോ ശ്രോതാക്കളുടെയും, ആസ്വാദകരുടെയും സംഘടനയായ കാഞ്ചി രവം കലാവേദി &ചാരിറ്റബിൾ സൊസൈറ്റി യുടെ 2019 വർഷത്തെ ശ്രവണാശ്രീ അവാർഡാണ് സമ്മാനിച്ചത്. ചടങ്ങിൽകാഞ്ചീര വം മാസികയുടെ പ്രസാധകനും, രക്ഷാധികാരിയുമായ കടക്കൽ എൻ. ഗോപിനാഥൻ പിള്ള, കാഞ്ചീര വം മാസികയുടെ പത്രാധിപർ കാട്ടാക്കട രവി, ആകാശവാണി മഞ്ചേരി നിലയം പ്രോഗ്രാം മേധാവി ഡി. പ്രതീപ് കുമാർ,ആകാശവാണി തിരുവനന്തപുരം നിലയം പ്രോഗ്രാം ഓഫീസർ ശ്രീകുമാർ മുഖത്തല,ആകാശവാണി കണ്ണൂർ നിലയം സീനിയർ അനൗൺസർ കാഞ്ചിയോട് ജയൻ, കാഞ്ചി രവം കണ്ണൂർ ജില്ല കമ്മിറ്റി സെക്രട്ടറി ശ്രീ. വിനീത് കുമാർ പയ്യന്നൂർ, ശ്രീമതി. ഗീത കരമന എന്നിവർ സന്നിഹിതരായിരുന്നു. എറണാകുളം ജില്ലയിലെ കോതമംഗലം, മാലിപ്പാറ സ്വദേശിയാണ് അലക്സാണ്ടർ. കേരളത്തിലെ റേഡിയോ ആസ്വാദ കരുടെ കണക്കെടുത്തു ആസ്വാദന പത്രിക, കാഞ്ചി രവം കല വേദി പ്രസിദ്ധികരിച്ചു വരുന്നു. ഇതുപ്രകാരം ദീർഘകാലം റേഡിയോ പരിപാടികൾ കേട്ടതിന്റെയും, പ്രതികരണങ്ങൾ നിരന്തരം എഴുതി അയച്ചതിന്റെയും, മറ്റുള്ളവരെ റേഡിയോ കേൾക്കാൻ പ്രേരിപ്പിച്ചതിന്റെയും അടിസ്ഥാനത്തിൽ ആണ് ഈ അവാർഡ്. ശ്രവണാശ്രീ ശില്പവും, പ്രശസ്തി പത്രവും, പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച അധ്യാപകനുള്ള സംസ്ഥാന – ദേശീയ അവാർഡുകൾ നേടിയിട്ടുള്ള അലക്സാണ്ടർ അറിയപ്പെടുന്നൊരു ബുൾ -ബുൾ വാദ്യ കലാകാരനും, ചിത്രകാരനും ആണ്. കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ ചിത്ര കല അധ്യാപകനായിരുന്ന ഇദ്ദേഹം 1998 ൽ സർവീസ് ൽ നിന്ന് വിരമിച്ചു. 50 വർഷമായി റേഡിയോ യുടെ സ്ഥിരം ശ്രോതാവാണ്. 1980ൽ മികച്ച റേഡിയോ ശ്രോതാവായതിന് അന്നത്തെ കേന്ദ്ര മന്ത്രി ശ്രീ. വസന്ത്. പി. സാട്ടെ റേഡിയോ സമ്മാനമായി നൽകി. കേരളത്തിലെ ആകാശവാണി നിലയങ്ങളിലൂടെ ഉള്ള വയലും വീടും, കൃഷി പാഠം പരമ്പരകളിലെ സ്ഥിരം വിജയിക്കൂടിയാണിദ്ദേഹം. സമ്മാനമായി ഇരുപതോളം റേഡിയോകളും, ഇതുകൂടാതെ രണ്ടു തവണ അഖിലേന്ത്യ പര്യടനവും നടത്തിയിട്ടുണ്ട്. കോതമംഗലം മാലിപ്പാറ ചെങ്ങമനാടൻ കുടുംബാംഗമാണ്.

Leave a Reply

Back to top button
error: Content is protected !!