വാട്സാപ്പ്​ ലക്കി ഡ്രോ തട്ടിപ്പിനെപറ്റി മുന്നറിയിപ്പ്​ നല്‍കി പോലീസ്​.

 

കൊച്ചി : വാട്സാപ്പ്​ ലക്കി ഡ്രോ തട്ടിപ്പിനെപറ്റി മുന്നറിയിപ്പ്​ നല്‍കി പോലീസ്​. പുതിയ ലക്കി ഡ്രോ നടത്തുന്നത് വാട്സാപ്പും ഇന്ത്യയിലെ മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍മാരും ചേര്‍ന്നാണെന്നാണ് തട്ടിപ്പുകാര്‍ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്.

 

തട്ടിപ്പിലേക്ക് വീഴ്ത്താനായി അയച്ചു നല്‍കുന്നത് വാട്സാപ്പ് വിന്നേഴ്സ് സര്‍ട്ടിഫിക്കറ്റെന്ന ചൂണ്ടയാണ്. സീലും ഒപ്പും ബാര്‍ കോഡും ക്യൂ ആര്‍ കോഡുമൊക്കെ രേഖപ്പെടുത്തിയതാകും സര്‍ട്ടിഫിക്കറ്റ്. സര്‍ട്ടിഫിക്കറ്റില്‍ വിജയിയുടെ പേരും ഫോണ്‍ നമ്ബറും അടക്കം നല്‍കിയിരിക്കും. കൂടെ ലോട്ടറി നമ്ബറും ലക്ഷങ്ങള്‍ സമ്മാനം ലഭിച്ചുവെന്നുള്ള വിവരവും.സമ്മാനത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാനുള്ള ആളുടെ പേരും നമ്ബറും ഇതിലുണ്ടാകും.

 

വാട്സാപ്പ് വിന്നേഴ്സ് സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡും മറ്റും ഒരു കാരണവശാലും സ്കാന്‍ ചെയ്യരുത്. വിവരങ്ങള്‍ക്കായി സ്കാന്‍ ചെയ്താല്‍ ഫോണിലെ ബാങ്കിങ് വിവരങ്ങളും സ്വകാര്യ വിവരങ്ങളും ചോര്‍ത്താനും ഇതിലൂടെ പണം നഷ്ടമാകാനും സാധ്യതയുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു .

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

 

വാട്സാപ്പ് ലക്കി ഡ്രോ: ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതുവഴി

വാട്സാപ്പ് ലക്കി ഡ്രോ എന്ന പേരില്‍ പുതിയ തട്ടിപ്പ് തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. പുതിയ ലക്കി ഡ്രോ നടത്തുന്നത് വാട്സാപ്പും ഇന്ത്യയിലെ മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍മാരും ചേര്‍ന്നാണെന്നാണ് തട്ടിപ്പുകാര്‍ പറയുന്നത്.

തട്ടിപ്പിലേക്ക് വീഴ്ത്താനായി അയച്ചു നല്‍കുന്നത് വാട്സാപ്പ് വിന്നേഴ്സ് സര്‍ട്ടിഫിക്കറ്റെന്ന ചൂണ്ടയാണ്. സീലും ഒപ്പും ബാര്‍ കോഡും ക്യൂ ആര്‍ കോഡുമൊക്കെ രേഖപ്പെടുത്തിയതാകും സര്‍ട്ടിഫിക്കറ്റ്. സര്‍ട്ടിഫിക്കറ്റില്‍ വിജയിയുടെ പേരും ഫോണ്‍ നമ്ബറും അടക്കം നല്‍കിയിരിക്കും. കൂടെ ലോട്ടറി നമ്ബറും ലക്ഷങ്ങള്‍ സമ്മാനം ലഭിച്ചുവെന്നുള്ള വിവരവും. സമ്മാനത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാനുള്ള ആളുടെ പേരും നമ്ബറും ഇതിലുണ്ടാകും.

വാട്സാപ്പ് വിന്നേഴ്സ് സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡും മറ്റും ഒരു കാരണവശാലും സ്കാന്‍ ചെയ്യരുത്. വിവരങ്ങള്‍ക്കായി സ്കാന്‍ ചെയ്താല്‍ ഫോണിലെ ബാങ്കിങ് വിവരങ്ങളും സ്വകാര്യ വിവരങ്ങളും ചോര്‍ത്താനും ഇതിലൂടെ പണം നഷ്ടമാകാനും സാധ്യതയുണ്ട്. ഇ-മെയില്‍ ഐ.ഡി. ലക്കി ഡ്രോയില്‍ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായിരുന്നു ആദ്യ കാലത്തെ തട്ടിപ്പ്. പിന്നീട് ഇത് ഫോണ്‍ നമ്ബര്‍ തിരഞ്ഞെടുത്തു എന്ന് പറഞ്ഞായി. ഇതിന്റെ പുതിയ രൂപമാണ് വാട്സാപ്പ് വഴി നടക്കുന്നത്.

Back to top button
error: Content is protected !!