തൃശൂർ പൂരത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് മരണം.നിരവധി പേർക്ക് പരിക്ക്

 

തൃശൂര്‍: തൃശൂര്‍ പൂരത്തിലെ മഠത്തില്‍ വരവിനിടെ മരം വീണ് രണ്ടുപേര്‍ മരിച്ചു. 25ലേറെ പേര്‍ക്ക് പരിക്കേറ്റു. തിരുവമ്ബാടി ദേവസ്വം അംഗം നടത്തറ സ്വദേശി രമേശന്‍, തിരുവമ്ബാടി ദേവസ്വം അംഗം പൂങ്കുന്നം സ്വദേശി പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. രാത്രി 12ഓടെയാണ് സംഭവം. മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ പൊലീസുകാരുമുണ്ട്.

തിരുവമ്ബാടി ദേവസ്വത്തിെന്‍റ രാത്രി പൂരത്തിെന്‍റ ഭാഗമായുള്ള മഠത്തില്‍ വരവിനിടെ പഞ്ചവാദ്യക്കാരുടെമേല്‍ ആല്‍മരത്തിെന്‍റ വലിയ കൊമ്ബ് ഒടിഞ്ഞുവീഴുകയായിരുന്നു. മരത്തിെന്‍റ ഭാഗം വീണയുടന്‍ കൊമ്ബന്‍ കുട്ടന്‍കുളങ്ങര അര്‍ജുനന്‍ ഭയന്നോടിയത് പരിഭ്രാന്തി പരത്തിയെങ്കിലും പിന്നീട് ആനയെ തളച്ചു.ഗുരുതര പരിക്കേറ്റ എട്ടുപേര്‍ വിവിധ ആശുപത്രികളിലാണ്. ആല്‍മരം വൈദ്യുതി ലൈനിന് മുകളിലേക്കാണ് വീണത്. മരം മുറിച്ചുമാറ്റി. പൊലീസും അഗ്നിശമന, ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്തെത്തി രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കോവിഡ് വ്യാപന നിയന്ത്രണത്തിെന്‍റ ഭാഗമായി പൂരാഘോഷത്തിന് ജനങ്ങളെ നിയന്ത്രിച്ചിരുന്നതിനാല്‍ മഹാദുരന്തം ഒഴിവായി. സംഭവം നടന്നയുടന്‍ കലക്ടര്‍ എസ്. ഷാനവാസും പൊലീസ് കമീഷണര്‍ ആര്‍. ആദിത്യയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഫയര്‍ഫോഴ്സ്, എന്‍.ഡി.ആര്‍.എഫ് അംഗങ്ങളും ഉണ്ടായിരുന്നു. അപകടത്തിെന്‍റ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ആഘോഷമായി നടത്തില്ലെന്ന് കലക്ടര്‍ ദേവസ്വങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. വെടിക്കോപ്പുകള്‍ പൊട്ടിച്ച്‌ തീര്‍ത്തു.

Back to top button
error: Content is protected !!