കോലഞ്ചേരിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം:മൂന്നുപേർ പിടിയിൽ.
മൂവാറ്റുപുഴ :ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം, മൂന്നുപേർ പിടിയിൽ. മണ്ണാർക്കാട് പാണേലി വീട്ടിൽ ഉനൈസ് ഉസ്മാൻ (32), കോട്ടയം, കൊല്ലം സ്വദേശികളായ രണ്ട് സ്ത്രീകൾ എന്നിവരാണ് പുത്തൻകുരിശ് പോലീസിന്റെ പിടിയിലായത്. കോലഞ്ചേരി കോടതിക്കു സമീപമുള്ള ലോഡ്ജിൽ അനാശാസ്യം നടക്കുന്നുവെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. തിരുവാണിയൂർ സ്വദേശി ജോൺ.പി വർഗീസാണ് (ജോൺസൻ ) ലോഡ്ജ് നടത്തിപ്പുകാരൻ. ജോലി നൽകാമെന്ന് പറഞ്ഞാണ് കൊണ്ടുവന്നതെന്ന് സ്ത്രീകൾ പോലീസിനോട് പറഞ്ഞു. ഡി.വൈ.എസ്.പി അജയനാഥ്, ഇൻസ്പെക്ടർ ടി. ദിലീഷ്, എസ്.ഐ രമേശൻ , എ.എസ്.ഐ സന്തോഷ്, എസ്.സി.പി ഒ മാരായ ബി.ചന്ദ്രബോസ്, മിനി, ബിനി, പ്രശോഭ്, ആനന്ദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.