മൂവാറ്റുപുഴ സ്വദേശിനിയായ ദന്തഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റിൽ.
മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വദേശിനിയായ ദന്ത ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. പാലക്കുഴ വലിയകുളങ്ങര വീട്ടിൽ കെ.എസ്. ജോസിന്റെ മകൾ ഡോക്ടർ സോന (30) ആണു മരിച്ചത്.ഇന്ന് പുലർച്ചെ തൃശൂർ പൂങ്കുന്നത്തുവച്ചാണ് സോനയുടെ സുഹൃത്തും ക്ലിനിക് പാർട്ണറുമായ മഹേഷ് പിടിയിലായത്.കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സോനയ്ക്കു കുത്തേറ്റത്.
രണ്ടുവർഷമായി കുട്ടനെല്ലൂരിൽ മഹേഷും സോനയും ചേർന്നു ദന്തൽ ക്ലിനിക് നടത്തിവരികയായിരുന്നു. എന്നാൽ സാമ്പത്തിക ഇടപാടിലെ തർക്കത്തെത്തുടർന്നു സോനയുടെ ബന്ധുക്കൾ ഒല്ലൂർ പോലീസിൽ മഹേഷിനെതിരെ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ഉണ്ടായ വൈരാഗ്യത്തിൽ
വൈകുന്നേരം നാലോടെ ക്ലിനിക്കിലെത്തിയ മഹേഷ് ബന്ധുക്കളുടെ മുമ്പിൽ വെച്ച് സോനയെ കുത്തുകയായിരുന്നു.വയറിനും തുടയിലും ആഴ്മേറിയ മുറിവേറ്റ സോനയെ ബന്ധുക്കൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.ആക്രമണത്തിനുശേഷം പ്രതി കാറിൽ രക്ഷപ്പെടുകയായിരുന്നു.ബന്ധുവീട്ടിൽ ഉപേക്ഷിച്ച മഹേഷിന്റെ കാർ പിന്നീട് ഒല്ലൂർ പോലീസ് കണ്ടെടുത്തു.
ഭർത്താവുമായി വേർപിരിഞ്ഞു കഴിഞ്ഞിരുന്ന സോന രണ്ടു വർഷമായി മഹേഷുമൊത്ത് തൃശൂർ കുരിയച്ചിറയിലെ ഫ്ലാറ്റിലാണു താമസിച്ചിരുന്നത്.