വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയുമായി ബന്ധപ്പെട്ട ആരോപണം രാഷ്ട്രീയ പകപോക്കല്ലെന്ന്

 

മൂവാറ്റുപുഴ: വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയുമായി ബന്ധപ്പെട്ട് മുന്‍ ചെയര്‍മാന്‍ പോള്‍ മാത്യുവും കെ. നാരായണനും നടത്തിയ ആരോപണം രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഐ മണ്ഡലം സെക്രട്ടറി ടി.എം. ഹാരീസ്. പോള്‍ മാത്യുവിന് കഴിഞ്ഞ അഞ്ച് വര്‍ഷമായി സിപിഐയുമായി യാതൊരു ബന്ധവുമില്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനോ, അനുഭാവിയൊ അല്ല. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിന്‍റെ മൂര്‍ദ്ധന്ന്യാവസ്ഥയില്‍ പ്രസ്ഥാവന നടത്തുന്നത്. ഇത്തരം നീക്കത്തിന് പിന്നിലുള്ള ഇടപാടുകളെക്കുറിച്ച്‌ പരിശോധിക്കേണ്ടതുണ്ട്.അടച്ച്‌ പൂട്ടല്‍ ഭീഷണിയിലായിരുന്ന കമ്പനി നിരവധി പേരുടെ കഠിനപ്രയത്നം കൊണ്ട് വീണ്ടും പ്രവര്‍ത്തനമാരംഭിക്കാനായതും തൊഴിലാളികള്‍ക്ക് ജോലി ലഭിക്കുകയും കമ്പനിയുടെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന സമയത്തുള്ള പ്രസ്താവനകള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനാണന്നും ഹാരീസ് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കമ്പനി ചെയര്‍മാന്‍ പദവി പാര്‍ട്ടി തീരുമാനപ്രകാരം ബാബു പോളിന് ലഭിച്ചതോടെ തുടങ്ങിയ എതിര്‍പ്പുകളാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ഹാരിസ് പറഞ്ഞു.

Back to top button
error: Content is protected !!