വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ വിദ്യാര്‍ഥിനിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മൂവാറ്റുപുഴ : വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ വിദ്യാര്‍ഥിനിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേര്‍ത്തല സ്വദേശിനിയായ വിദ്യാര്‍ഥിനിയെയാണ് മാതാപിതാക്കളാണ് മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പീഡനത്തിനിരയായതിനെ തുടര്‍ന്ന് അവശനിലയിലായിരുന്ന യുവതി എട്ട് മാസം ഗര്‍ഭിണിയാണ്. ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടാണു വിദ്യാര്‍ഥിനിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ എട്ട് മാസം ഗര്‍ഭിണിയായ അവശനിലയിലുള്ള വിദ്യാര്‍ഥിനിയെ ഗര്‍ഭഛിദ്രത്തിനു വിധേയയാക്കാന്‍ കഴിയില്ലെന്നു വിവരം പോലീസില്‍ അറിയിക്കണമെന്നും വിദ്യാര്‍ഥിനിയെ പരിശോധിച്ച ഡോ. സബൈന്‍ ശിവദാസ് ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കള്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഡോക്ടര്‍ വിവരം മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ അറിയിക്കുകയായിരുന്നു. എംഎല്‍എ അറിയിച്ചതനുസരിച്ച് ഇന്നലെ വൈകുന്നേരം മൂവാറ്റുപുഴ പോലീസ് ആശുപത്രിയിലെത്തി വിദ്യാര്‍ഥിനിയില്‍ നിന്നു മൊഴിയെടുത്തു. മലപ്പുറം സ്വദേശിയായ യുവാവാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതെന്നാണു വിദ്യാര്‍ഥിനി പോലീസിനോടു പറഞ്ഞിരിക്കുന്നത്. ഗര്‍ഭിണിയായിരിക്കെ ഇയാള്‍ വിദ്യാര്‍ഥിനിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനിയെ അവശനിലയില്‍ കണ്ടതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണു ഗര്‍ഭിണിയാണെന്ന് വിദ്യാര്‍ഥിനി തുറന്നു പറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ വിദ്യാര്‍ഥിനിയെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചത്. വിദ്യാര്‍ഥിനി യുവാവിനെ പലവട്ടം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. മൂവാറ്റുപുഴ പോലീസ് വിവരങ്ങള്‍ ചേര്‍ത്തല പോലീസിനു കൈമാറിയിട്ടുണ്ട്. മലപ്പുറം സ്വദേശിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Back to top button
error: Content is protected !!