ദേഹോപദ്രവം ഏല്‍പ്പിച്ച വയോധികന്റെ മരണം: അച്ഛനും, മകനും അറസ്റ്റില്‍

 

പിറവം: ദേഹോപദ്രവം ഏല്‍പ്പിച്ചതിനെ തുടര്‍ന്ന് വയോധികന്‍ മരണമടഞ്ഞ കേസില്‍ അച്ഛനും, മകനും അറസ്റ്റില്‍. മണീട് നെച്ചൂര്‍ പാലത്തിന് സമീപം ഗിരിജാ സദനത്തില്‍ വേണുഗോപാല്‍ (56), ഇയാളുടെ മകന്‍ നിധീഷ് (23) എന്നിവരെയാണ് പിറവം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മുന്‍പ് അവകാശത്തര്‍ക്കം ഉന്നയിച്ചിരുന്നതും, മരണമടഞ്ഞ പെരുംമ്പിള്ളില്‍ വേലായുധന്‍ (79) എന്നയാളുടെ വീട്ടിലേക്കുള്ളതുമായ വഴിയിലെ പൂല്ല് വെട്ടിയിട്ടത് വേലായുധന്‍ എടുത്ത് കളയാത്തതിലുളള വിരോധവും, മുന്‍ വൈരാഗ്യവുമാണ് കയ്യാങ്കളിയിലേക്കെത്തിയത്. ബുധനാഴ്ച വൈകിട്ട് പ്രതികളും, വയോധികനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും, ഇതേ തുടര്‍ന്ന് ദോഹാ പദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ഡി.എസ്. ഇന്ദ്രരാജ്, എസ്.ഐമാരായ വിജയകുമാര്‍, കെ.അനില്‍, വി.രാജേഷ്, എ.എസ്.ഐ ശാന്തകുമാര്‍, എസ്.സി.പി.ഒ മാരായ അനില്‍, ജോമി, സി.പി.ഒ മാരായ അനീഷ്, സുധീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

 

Back to top button
error: Content is protected !!