ഇടിമിന്നലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ഇതോടെ മരണം രണ്ടായി.
മൂവാറ്റുപുഴ :ഇടിമിന്നലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ഇതോടെ മരണം രണ്ടായി.ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് മഠത്തിക്കുന്നേൽ എം.എം ജിജോ (42)ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റു കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 12.10 ഓടെയായിരുന്നു മരണം.അപകടത്തിൽ മറ്റ് അഞ്ച് പേർ ചികിത്സയിലുണ്ട്.ഈസ്റ്റ് വാഴപ്പിള്ളി സ്വദേശികളായ മഠത്തിക്കുന്നേൽ ജോജോ എം.എം (36),ജിജി എം എം (39),പാപ്പനേത്ത് നിതീഷ് കുമാർ (29),തെരുവംകുന്നേൽ ജോബി (40),വാഴക്കാലയിൽ രാജു (52) എന്നിവരാണ് ചികിത്സയിലുള്ളത്.ഇന്നലെ(ഞായറാഴ്ച )വൈകുന്നേരം ആറോടെയുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും ആട്ടായത്താണ് അപകടം.തടിപ്പണിക്കാരായ ഇവർ പണികഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ ശക്തമായ ഇടിയും,മഴയും മൂലം റബർ തോട്ടത്തിനുള്ളിലെ ഷെഡിൽ കയറിനിന്നപ്പോഴാണ് ഇടിമിന്നലേറ്റത്.ഉടൻ തന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിച്ചു.ഗുരുതരമായി പൊള്ളലേറ്റതിനാൽ ജിജോയെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.ഭാര്യ :പ്രതിഭ മക്കൾ :-നെവിൻ,നെൽവിൻ
കൂടുതൽ അറിയാൻ 👇
https://www.muvattupuzhanews.in/young-man-killed-six-injured-in-road-mishap-in-attayam/