പോത്താനിക്കാട് പോസ്റ്റ് ഓഫീസ് മഹിളാപ്രധാന്‍ ഏജന്‍റിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

 

മൂവാറ്റുപുഴ: പോത്താനിക്കാട് പോസ്റ്റ് ഓഫീസിലെ മഹിളാപ്രധാന്‍ ഏജന്‍റിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റിക്കറിംഗ് ഡെപ്പോസിറ്റ് (ആര്‍.ഡി.) ഏജന്‍റായിരുന്ന ആനത്തുഴി മറ്റനായില്‍ പരേതനായ രവിയുടെ ഭാര്യ ലില്ലി രവി (58) നെയാണ് ഇന്ന് പോത്താനിക്കാട് പോസ്റ്റ് ഓഫീസ് മന്ദിരത്തിന് സമീപമുള്ള കിണറ്റില്‍നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം തോന്നിക്കും. 38 വര്‍ഷമായി പോത്താനിക്കാട് പോസ്റ്റ് ഓഫീസില്‍ മഹിളാപ്രധാന്‍ ഏജന്‍റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ലില്ലി. കഴിഞ്ഞ ബുധനാഴ്ച (06.01.2021) വൈകുന്നേരം പോസ്റ്റ് ഓഫീസില്‍നിന്നും പതിവുപോലെ വെളിയിലേക്ക് പോയ ലില്ലി രാത്രി വൈകിയും വീട്ടിലെത്താത്തതിനെത്തുര്‍ന്ന് ബന്ധുക്കള്‍ പോത്താനിക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി വരുകയായിരുന്നു. സമീപത്തുള്ള കെട്ടിടത്തിന്‍റെ ഒന്നാം നിലയിലെ വരാന്തയില്‍നിന്നും ലില്ലി ഉപയോഗിച്ചിരുന്ന ഹാന്‍റ്ബാഗും, വിഷക്കുപ്പിയും പോലീസ് കണ്ടെടുത്തു. വിഷം കഴിച്ചശേഷം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. തൊഴില്‍ സംബന്ധമായി സാമ്പത്തിക ക്രമക്കേട് നടത്തിയതിന്‍റെ പേരില്‍ ഉദ്യോസ്ഥതലത്തിലുള്ള അന്വേഷണത്തെ നേരിട്ടുവരികയായിരുന്നു മരിച്ച ലില്ലി എന്ന് പോലീസ് പറഞ്ഞു. പോത്താനിക്കാട് പോലീസ് മേല്‍നടപടകള്‍ സ്വീകരിച്ചശേഷം മൃതദേഹം മൂവാറ്റപുഴ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് 19 മാനദണ്ഡപ്രകാരമുള്ള പരിശോധനകള്‍ ലഭിച്ച ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം സംസ്കരിക്കും.
മക്കള്‍ : ധന്യ, കുക്കു.

Back to top button
error: Content is protected !!