പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തയാളെ ആക്രമിച്ച കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ  

 

 

മൂവാറ്റുപുഴ :പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തയാളെ ആക്രമിച്ച കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ . മലപ്പുറം വഴിക്കടവ് നരോക്കാവ് ഭാഗത്ത് കടമാൻതടം വീട്ടിൽ (ഇപ്പോൾ പിണ്ടിമന ചെങ്കര ഭാഗത്ത് വാടകയ്ക്ക് താമസം ) ഷാലു കെ.മത്തായി ( 31), കീരൻപാറ ചെങ്കര പുതുവാൻ കുന്നത്ത് വീട്ടിൽ അപ്പു ജോർജ് (23) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. സഞ്ജു.കെ.മത്തായി എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിണ്ടിമന സ്വദേശി വിപിൻ ജോണിനെയാണ് ആക്രമിച്ചത്. കഴിഞ്ഞ 15 ന് രാത്രി 9 മണിയോടെയാണ് സംഭവം. വീടിനു സമീപമുളള റോഡിൽ വച്ച് സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. മൊബൈൽ ഫോണും സംഘം നശിപ്പിച്ചു. രണ്ടു മാസം മുമ്പാണ് വിപിൻ ജോൺ വീട്ടിലേക്ക് പോകുന്ന വഴിയിൽ പ്രതികൾ മദ്യപിക്കുന്നത് കണ്ടത്. ഇതിനെ ചൊല്ലി വാക്കു തർക്കവും അടിപിടിയും ഉണ്ടായിരുന്നു. ഈ വൈരാഗ്യത്തെ തുടർന്നാണ് സംഘം ആക്രമിച്ചത്. തുടർന്ന് ഇവർ ഒളിവിൽ പോവുകയായിരുന്നു. ഇൻസ്പെക്ടർ ബേസിൽ തോമസ് എസ്ഐ മാഹിൻ സലിം, എ.എസ്.ഐമാരായ രഘുനാഥ്, പി.എം മുഹമ്മദ് സി.പി.ഒ മാരായ പിഎഷിയാസ്, രഞ്ജിത് നായർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

Back to top button
error: Content is protected !!