കേന്ദ്ര സർക്കാരിനെതിരെ കലൂർ ടൗണിൽ നടന്ന ധർണ്ണ എൻസിപി നേതാവ് വിൽസൺ നെടുങ്കല്ലൻ ഉദ്ഘാടനം ചെയ്തു
കല്ലൂർകാട്:-കേന്ദ്ര സർക്കാരിന്റെ ഇന്ധന വിലവർധനവിനെതിരെ കേരള സംസ്ഥാനത്തുടനീളം എൽഡിഎഫ് നടത്തിയ ധർണ്ണയുടെ ഭാഗമായി കലൂർ ടൗണിൽ നടന്ന ധർണ്ണ എൻസിപി നേതാവ് വിൽസൺ നെടുങ്കല്ലൻ ഉദ്ഘാടനം ചെയ്തു. നല്ല ദിവസം വരും എന്നു പറഞ്ഞ് അധികാരത്തിൽ കയറിയ മോദി സർക്കാർ അന്ന് തൊട്ട് ഇന്ന് വരെ സാധാരണകാരായ ജനങ്ങളെ ദ്രോഹിക്കുകയും കോർപ്പറേറ്റുകൾക്ക് അനുകൂലമായ നിലപാടുകളെടുത്ത് അവരെ വളർത്തുകയും ചെയ്യുന്ന നിലപാടാണ് എടുത്തിട്ടുള്ളതെന്ന് നെടുങ്കല്ലൻ പറഞ്ഞു. ഓരോ ദിവസവും പെട്രോളിന്റെ വിലവർധനവിലൂടെ കോടിക്കണക്കിന് രൂപയാണ് പ്രധാനമന്ത്രി കോർപ്പറേറ്റുകൾ നേടികൊണ്ടിരിക്കുന്നതെന്നും നെടുങ്കല്ലൻ പറഞ്ഞു. കലൂർ ടൗണിൽ നടന്ന ധർണ്ണയിൽ സമരത്തിൽ എം രക്നാകരൻ അദ്ധ്യക്ഷത വഹിച്ചു. സിപിഎം സെക്രട്ടറി കെകെ ജയേഷ്, എൻ സജി, എം . ടി ജോസ് തുടങ്ങിയ ഇടുത്തുപക്ഷ ജനാതിപധ്യ മുന്നണിയുടെ നേതാക്കന്മാർ സംസാരിച്ചു.