നരേന്ദ്ര മോദിയുടേയും എ കെ ആന്റണിയുടേയും ഒരേ ശബ്ദം; എസ് രാമചന്ദ്രൻ പിള്ള

മൂവാറ്റുപുഴ: നരേന്ദ്ര മോദിയുടേയും എ കെ ആന്റണിയുടേയും ഒരേ ശബ്ദമാണ് ബിജെപി, കോൺഗ്രസ് പാർട്ടികളിൽ കാണാനാകുന്നതെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.മൂവാറ്റുപുഴ നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.മോദി നടത്തുന്നവയെയെല്ലാം കോൺഗ്രസും യു ഡി എഫും പിന്തുണയ്ക്കുന്നു. കർഷക സമരങ്ങൾ പോലെയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്താൻ കേരളത്തിലെ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയം വലിയ ഉത്തേജനം നൽകും. ജനതാല്ലര്യം സംരക്ഷിയ്ക്കുന്ന തെരഞ്ഞെടുപ്പ് ദേശീയ പ്രാധാന്യമുള്ളതാണ്. മതനിരപേക്ഷ നിലപാടില്ലാത്ത കോൺഗ്രസ്, ബിജെപി നയങ്ങളെ പരാജയപ്പെടുത്തി ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിയ്ക്കണം.കഴിഞ്ഞ അഞ്ച് വർഷം സമാനതകളില്ലാത്ത പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും നടപ്പാക്കിയ എൽഡിഎഫ് സർക്കാർ സാധാരണക്കാരന്റെ ആവശ്യങ്ങൾ സംരക്ഷിച്ചു.കേരളത്തെ വിജ്ഞാന സമൂഹമാക്കി മാറ്റി ജനങ്ങൾ അഭിവൃദ്ധിയിലേയ്ക്ക് കുതിച്ച് കയറുന്നതിനും ലക്ഷ്യമിടുന്ന പദ്ധതികൾ നടപ്പാക്കുന്നു. വാഗ്ദാനം പറഞ്ഞാൽ നടപ്പാക്കുന്ന മുന്നണിയാണ് എൽഡിഎഫ്- കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയതായും എസ്ആർപി പറഞ്ഞു.ബാബു പോൾ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ ഗോപി കോട്ടമുറിയ്ക്കൽ, പി എം ഇസ്മയിൽ, കെ കെ അഷറഫ്, യു ആർ ബാബു, സജി ജോർജ്ജ്, ഇമ്മാനുവൽ പാലക്കുഴി, കെ പി രാമചന്ദ്രൻ ,പി എം ഇബ്രാഹിം, കെ ബി ബിനീഷ് കുമാർ എന്നിവർ സംസാരിച്ചു.

ചിത്രം

മൂവാറ്റുപുഴയിൽ ചേർന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

Back to top button
error: Content is protected !!