നാടന്‍ കാര്‍ഷിക ഉപകരണങ്ങള്‍ സ്വയം രൂപപ്പെടുത്തി ഒരു കർഷകൻ
കൂത്താട്ടുകുളം: വിവിധതരം നാടന്‍ കാര്‍ഷിക ഉപകരണങ്ങള്‍ സ്വയം രൂപപ്പെടുത്തി പാലക്കുഴ പുന്നത്താനത്ത് അനി എന്ന കര്ഷകന് വ്യത്യസ്തനാകുന്നു. കുരുമുളക് പറിക്കുന്നതും മെതിക്കുന്നതുമായ ഉപകരണമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഇതുകൊണ്ടു പറിക്കുന്പോള്‍ കുഴല്‍വഴി കുരുമുളക് താനെ കൊട്ടയില്‍ വീഴും. മെഷീനില്‍ ഇട്ട് കൈകൊണ്ടു കറക്കിയാന് തിരിയും കുരുവും വേര്‍തിരിച്ചു കിട്ടും. വൈദ്യുത മോട്ടോര്‍ ഘടിപ്പിച്ചും ഇതു പ്രവര്‍ത്തിപ്പിക്കാം.
ജാതിക്ക പെറുക്കിയെടുക്കാന്‍ കന്പികള്‍ ഉപയോഗിച്ചുള്ള ഒരു ഉപകരണം ഉണ്ടാക്കി എട്ടു വര്‍ഷം മുന്‍പായിരുന്നു കണ്ടുപിടിത്തങ്ങളുടെ തുടക്കം.പിന്നീട് പുല്ലുകോരി, വരണ്ടി, അടയ്ക്ക പറിക്കുന്നതിനുള്ള ഉപകരണം തുടങ്ങിയവ രൂപപ്പെടുത്തി. കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോഴാണ് പുല്ലുകോരി കണ്ടുപിടിച്ചത്. പറന്പിലെ കരിയിലകളും പറിച്ചിട്ട പുല്ലും നീക്കാന്‍ ചൂല്കൊണ്ട് അടിച്ചുവാരുന്നതിന് പകരം രണ്ടു പുല്ലുമാന്തികള് ചേര്‍ത്ത് വച്ചാണ് പുല്ലുകോരി ഉണ്ടാക്കിയിരിക്കുന്നത്.
കാര്‍ഷികോപകരണങ്ങള്‍ അനി വാടകയ്ക്ക് കൊടുക്കുന്നുമുണ്ട്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ജെ. ഐസിമോളാണ് ഭാര്യ. മക്കള്‍: വിദ്യാര്‍ഥികളായ നിയമോള്, നെവിന്.