നാട്ടുകാർ പിടികൂടുമെന്നായപ്പോൾ പാലത്തിൽ നിന്നും എടുത്തുചാടി കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷിന് പരിക്ക്.

 

മുവാറ്റുപുഴ:നാട്ടുകാർ പിടികൂടുമെന്നായപ്പോൾ പാലത്തിൽ നിന്നും എടുത്തുചാടി കുപ്രസിദ്ധ മോഷ്ടാവ് പുത്തൻകുരിശ് വടയമ്പാടി കൊണ്ടോലികുടിയിൽസുരേഷ് (ഡ്രാക്കുള സുരേഷിന്-38) പരിക്ക്.ഇന്നലെ രാത്രി പെരുവൻമൂഴി പാലത്തിൽ നിന്നും നാട്ടുകാർ പിടികൂടാൻ ശ്രമിക്കവേ എടുത്തു ചാടുകയായിരുന്നു.വെള്ളമില്ലാത്ത സ്ഥലത്ത് വീണതിനാൽ രക്ഷപെടാനാകാത്ത വിധം പരിക്കേറ്റിരുന്നു.തുടർന്ന് ഫയർഫോഴ്‌സും പോലീസും ചേർന്ന് പുറത്തെടുത്ത് മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് ഇന്ന് ഉച്ചയോടെ ആശുപത്രി വിട്ട ഇയാൾ മുവാറ്റുപുഴ പോലീസിന്റെ കസ്റ്റഡിയിലാണ്.

ഇന്നലെ ഉച്ചയോടെ പെരുവൻമുഴിയിൽ കെട്ടിട നിർമ്മാണം നടക്കുന്നിടത്ത് നിന്നും തൊഴിലാളികളുടെ വസ്ത്രങ്ങളും ,പഴ്സും സൂക്ഷിച്ചിരുന്ന്നിടത്ത് കയറി മോഷ്ട്ടിച്ചു.തിരികെ ഇറങ്ങിയപ്പോൾ തൊഴിലാളികളിൽ ഒരാൾ കണ്ട് ഒച്ചവെച്ചതോടെ സുരേഷ് ഓടി മറഞ്ഞു.നാട്ടുകാരും ,തൊഴിലാളികളും ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇയാളുടെ ബൈക്ക് ശ്രദ്ധയിൽപെട്ട നാട്ടുകാർ ബൈക്കിന്റെ ചോക്ക് ഊരിയിട്ട് മോഷ്ടാവിനായി കാത്തിരുന്നു.അർദ്ധരാത്രിയിൽ ബൈക്ക് തേടിയെത്തിയ മോഷ്ടാവിനെ നാട്ടുകാർ വളഞ്ഞു.രക്ഷയില്ലെന്നായതോടെ പാലത്തിൽ നിന്നും എടുത്തു ചാടുകയായിരുന്നു.

മുവാറ്റുപുഴ ,പുത്തൻകുരിശ് ,രാമമംഗലം ,ചോറ്റാനിക്കര ,കുന്നത്തുനാട് തുടങ്ങി സ്റ്റേഷനുകളിലായി ഇരുപത്തഞ്ചോളം കേസിൽ പ്രതിയായ ഇയാൾ കഴിഞ്ഞ വർഷം നടത്തിയ മോഷണത്തിൽ പിടിയിലായപ്പോൾ പോലീസ് ജീപ്പിന്റെ ചില്ല് തകർത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

2018 ജൂലൈ 29ന് കച്ചേരിത്താഴത്തെ പിബി അജിത് കുമാറിന്റെ ആധാരം എഴുത്തു ഓഫീസിൽ ഇയാൾ മോഷണം നടത്തിയിരുന്നു.

Back to top button
error: Content is protected !!