മാമലകണ്ടത്ത് കാട്ടാനകൂട്ടം മൂന്ന് ആദിവാസി കുടിലുകള്‍ തകര്‍ത്തു.

കോതമംഗലം: മാമലകണ്ടത്ത് കാട്ടാനകൂട്ടം മൂന്ന് ആദിവാസി കുടിലുകള്‍ തകര്‍ത്തു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. വീട് നഷ്ടപ്പെട്ട ഒരു കുടുംബം നാലു കുട്ടികളുമായി ഏറുമാടത്തിലാണ് അഭയംപ്രാച്ചിരിക്കുന്നത്. എളംബ്ലാശേരി ആദിവാസി ഊരിലെ സിനി ജീവന്‍, കുഞ്ഞിക്കുട്ടന്‍ മാരി, മോഹന്‍ സുപ്രന്‍ എന്നിവരുടെ കുടിലുകളാണ് പൂര്‍ണമായും തകര്‍ത്തത്. സമീപത്ത് കുട്ടപ്പന്‍റെ പുരയിടത്തിലെ 15 കവുങ്ങും രണ്ട് തെങ്ങും ആനക്കൂട്ടം നശിപ്പിച്ചു. വനംവകുപ്പ് മൂന്ന് ദിവസം മുമ്ബ് സ്ഥാപിച്ച സോളാര്‍ ഫെന്‍സിംഗ് തകര്‍ത്താണ് ആനക്കൂട്ടം കുടിയില്‍ പ്രവേശിച്ചത്.സിനിയും നാല് കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഈറ്റയും പ്ലാസ്റ്റിക്ക് ഷീറ്റും മേഞ്ഞ മേല്‍ക്കൂര തകര്‍ന്ന് വീഴുന്ന ശബ്ദംകേട്ടാണ് ഉണര്‍ന്നത്. ശക്തമായ മഴ ഉണ്ടായിരുന്നതിനാല്‍ ആനയുടെ സാന്നിധ്യം അറിയാന്‍ സാധിച്ചില്ലെന്നും സിനി പറഞ്ഞു. വീടിന്‍റെ ഒരുവശത്ത് വലിച്ച്‌ പറിക്കുന്ന ശബ്ദംകേട്ട് നോക്കിയപ്പോഴാണ് ആനയാണെന്ന് മനസിലായത്. ഉറങ്ങികിടന്ന കുട്ടികളെ എഴുന്നേല്‍പ്പിച്ച്‌ ഓടിരക്ഷപ്പെട്ട് തൊട്ടടുത്ത വീട്ടില്‍ അഭയംപ്രാപിക്കുകയായിരുന്നു.

സമീപത്തെ മോഹന്‍ സുപ്രന്‍റെ ഈറ്റയും മുളയും ഉപയോഗിച്ച്‌ പണിത വീടും തകര്‍ത്തു. സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. മോഹനനും കുടുംബവും ബന്ധുവീട്ടില്‍ പോയരിക്കുകയായിരുന്നു. കുഞ്ഞിക്കുട്ടന്‍റെ വീടിന്‍റെ മേല്‍ക്കൂരയും ഒരുഭാഗവുമാണ് തകര്‍ത്തത്. ആനയെ കണ്ട് ഓടിമാറിയാണ് ഇവരും രക്ഷപ്പെട്ടത്. അഞ്ച് ആനകള്‍ ഉണ്ടായിരുന്നതായി ഇവര്‍ പറഞ്ഞു.

Back to top button
error: Content is protected !!