ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അഥിതി തൊഴിലാളി അറസ്റ്റില്‍

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഥിതി തൊഴിലാളിയായ ഭര്‍ത്താവാവിനെ പൊലീസ് അറസ്റ്റ്‌ചെയ്തു. ആസാം നാഗോണ്‍ ജില്ലയില്‍ ഫക്രുദ്ദീന്‍ (52) നെയാണ് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആസാമിലെ ജൂരിയയില്‍ നിന്നും പിടികൂടിയത്. ഏപ്രില്‍ ഒന്നിന് രാത്രി പെരുമ്പാവൂര്‍ കണ്ടന്തറയിലാണ് കേസിന് ആസ്പതമായ സംഭവം നടന്നത്. ഭാര്യയായ ഖാലിദ ഖാത്തൂന്‍ ഫോണ്‍ ഉപയോഗിക്കുന്നതിലുള്ള വിരോധത്തെ തുടര്‍ന്ന് ഭാര്യയെ ഇയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഒളിവില്‍ പോയ ഫക്രുദ്ദീന്‍ പലസ്ഥലങ്ങളിലും ഒളിവില്‍താമസിച്ചു. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇയാള്‍ ആസാമിലെ ജൂരിയായില്‍ ഉണ്ടെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. നാല് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഫക്രുദ്ദീനെ പൊലീസ് പിടികൂടിയത്. പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരായിരുന്നു ഇരുവരും. എ.എസ്.പി അനുജ് പലിവാല്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ്.ഐ ബെര്‍ട്ടിന്‍ ജോസ്, എ.എസ്.ഐ എന്‍.കെ.ബിജു, എസ്.സി.പി. ഒമാരായ നൗഷാദ്, ചിഞ്ചു കെ. മത്തായി തുടങ്ങിയവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

Back to top button
error: Content is protected !!