ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസില്‍ മോഷ്ടാവും വില്‍പ്പനക്കാരും പിടിയില്‍

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ നിന്നും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസില്‍ മോഷ്ടാവും മോഷണമുതല്‍ വില്‍പ്പനക്കാരും പിടിയില്‍. മോഷ്ടാവായ തിരുവനന്തപുരം ചെങ്കല്‍ വഞ്ചിക്കുഴി കടപ്പുരക്കല്‍ പുത്തന്‍ സതീഷ് (27), വില്‍പ്പനക്കാരായ വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ടാല്‍ടലി ചാര്‍ കോളനിയില്‍ ബരിനൂര്‍ ഇസ്ലാം മൊല്ല (26), മുര്‍ഷിദാബാദ് ശിഷാപാറ സമിഹുല്‍ ഷെയ്ഖ് (39) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. 12ന് പുലര്‍ച്ചയാണ് സംഭവം. ഇഎംഎസ് ഹാളിനു സമീപമുള്ള കയറിയാണ് സതീഷ് മോഷണം
നടത്തിയത്. മോഷണം നടത്തിയ മൊബൈല്‍ ഫോണ്‍ ബരിനൂര്‍ ഇസ്ലാം മൊല്ല ആലുവയില്‍ വില്‍പ്പന നടത്തിയിരുന്നു. ലാപ്‌ടോപ് സമീഹുല്‍ ഷെയ്ഖ് ഇയാളുടെ പെരുമ്പാവൂരില്‍ ഉള്ള ഗാന്ധി ബസാറിലെ ഷോപ്പില്‍ വില്പനക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു. സതീഷിനെയും ബരിനൂര്‍ ഇസ്ലാം മൊല്ലയെയും ആലുവയില്‍ നിന്നും, സമീഹുള്‍ ഷെയ്ക്കിനെ പെരുമ്പാവൂരിലെ കടയില്‍ നിന്നുമാണ് പിടികൂടിയത്. സതീഷ്
ജനുവരിയിലാണ് കാക്കനാട് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് ബാലരാമപുരം പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ
കേസുണ്ട്. എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്, എസ്.ഐമാരായ റിന്‍സ്.എം.തോമസ്, ജോസി.എം.ജോണ്‍സന്‍ , ഗ്രീഷ്മ ചന്ദ്രന്‍ , എ.എസ്.ഐ എം.കെ.അബ്ദുള്‍ സത്താര്‍, എസ്.സി.പി.ഒ പി.എ.അബ്ദുള്‍ മനാഫ് സിപിഒ മാരായ എം.ബി.സുബൈര്‍, ടി.പി.ശകുന്തള തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Back to top button
error: Content is protected !!