കൂത്താട്ടുകുളത്തെ കാലിച്ചന്ത വീണ്ടും പ്രവര്‍ത്തനം തുടങ്ങി
കൂത്താട്ടുകുളം:കൂത്താട്ടുകുളത്തെ കാലിച്ചന്ത വീണ്ടും പ്രവര്‍ത്തനം തുടങ്ങി. ഇരുനൂറിലേറെ ഉരുക്കള്‍ വിപണനത്തിനെത്തി. പെരുമ്പാവൂർ ,എറണാകുളം, മൂവാറ്റുപുഴ എന്നീ മേഖലകളില്‍നിന്ന് കച്ചവടക്കാര്‍ എത്തിയിരുന്നു.നൂറ്റാണ്ടിന്‍െറ ചരിത്രമുള്ള കാളച്ചന്ത കച്ചവടക്കാരും തൊഴിലാളികളുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഈ വര്‍ഷമാദ്യം കന്നുകാലി മാര്‍ക്കറ്റ് മോപ്പിള്ളിയിലേക്ക് മാറിയിരുന്നു. കോവിഡ് 19 ലോക്ഡൗണില്‍ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് മൂന്ന് മുതല്‍ ചന്ത പ്രവര്‍ത്തിക്കും. പച്ചക്കറി, മത്സ്യ മാര്‍ക്കറ്റ് ബുധനാഴ്ചയും പ്രവര്‍ത്തിക്കും. മാര്‍ക്കറ്റ് സാധാരണ നിലയിലേക്കെത്താന്‍ രണ്ടാഴ്ച എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.