കൂത്താ‌ട്ടുകുളത്ത് 1180 കിലോ പഴകിയ മത്സ്യം പിടിച്ചു

കൂത്താട്ടുകുളം: നഗരസഭയില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ 1180 കിലോ പഴകിയ മത്സ്യം പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് ടൗണിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടന്നത്. സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന ഹാപ്പി ഫിഷില്‍ നിന്ന് 830 കിലോ ചീഞ്ഞ മത്സ്യം പിടിച്ചെടുത്തു.

സമീപത്തെ സൂര്യ എന്ന കട വൃത്തിഹീനമായ സാഹചര്യത്തില്‍ മത്സ്യങ്ങള്‍ വില്‍ക്കുന്നതായി കണ്ടെത്തി. ടാക്സി സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിക്കുന്ന ജീസസ് ഫിഷറീസില്‍നിന്ന് 350 കിലോ മല്‍സ്യവും പിടികൂടി.മത്സ്യം വില്‍ക്കുന്ന വേറെയും കടകളില്‍ ആരോഗ്യവകുപ്പ് അ
ധികൃതര്‍ പരിശോധന നടത്തി.ആഴ്ചകള്‍ പഴക്കമുള്ള അഴുകിയ നിലയിലുള്ള മത്സ്യങ്ങളാണ് കടകളില്‍നിന്നു കണ്ടെടുത്തത്.മൂന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നിഷേധിച്ചു നോട്ടീസ് നല്‍കി.

പിടിച്ചെടുത്ത പഴയ മത്സ്യങ്ങള്‍ നഗരസഭ ഡന്പിംഗ് യാര്‍ഡില്‍ കുഴിച്ചുമൂടിയതായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.ആര്‍. ബിജു പറഞ്ഞു.നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ഗോപകുമാര്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഡി.ആര്‍. ബിജു. ബി.എച്ച്‌.ജാസ്മിന്‍, വി.എസ്. സന്തോഷ്, നഗരസഭാ കൗണ്‍സിലര്‍ സണ്ണി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Back to top button
error: Content is protected !!