കരുതല്‍ ഡോസ് :പരമാവധി 150 രൂപ വരെ മാത്രമേ ഈടാക്കാവൂ എന്ന് ആരോഗ്യമന്ത്രാലയം.

 

 

 

 

കൊച്ചി : പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കുന്ന കരുതല്‍ ഡോസിന് സ്വകാര്യകേന്ദ്രങ്ങള്‍ സര്‍വീസ് ചാര്‍ജായി പരമാവധി 150 രൂപ വരെ മാത്രമേ ഈടാക്കാവൂ എന്ന് ആരോഗ്യമന്ത്രാലയം. ആദ്യ രണ്ട് പ്രാവശ്യം സ്വീകരിച്ച വാക്‌സിന്‍ തന്നെ കരുതല്‍ ഡോസായെടുക്കണമെന്നും വാകിസനെടുക്കാന്‍ പ്രത്യേക രജിസ്‌ട്രേഷന്‍റെ ആവശ്യമില്ലെന്നും നിര്‍ദേശമുണ്ട്.

 

18മുതല്‍ 59 വരെ പ്രായമുള്ളവര്‍ക്ക് ഞായറാഴ്ച മുതലാണ് കരുതല്‍ ഡോസ് നല്‍കി തുടങ്ങുക. രാജ്യത്തെ എല്ലാ സ്വകാര്യ വാക്സീനേഷൻ കേന്ദ്രങ്ങൾ വഴിയും ആളുകൾക്ക് കരുതൽ ഡോസ് വാക്സീൻ സ്വീകരിക്കാം.

 

ആദ്യ രണ്ട് ഡോസ് വാക്സീൻ പോലെ കരുതൽ വാക്സീൻ സൗജന്യമായിരിക്കില്ല. സ്വകാര്യ വാക്സീനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വാക്സീനേഷൻ നൽകുന്നത്. രണ്ടാം ഡോസ് വാക്സീൻ എടുത്ത് ഒൻപത് മാസം പൂ‍ർത്തിയായ ശേഷം മാത്രമേ കരുതൽ ഡോസ് വാക്സീൻ സ്വീകരിക്കാൻ അനുമതിയുള്ളു.

Back to top button
error: Content is protected !!