ലോക്ക്ഡൗണും പെരുമഴയും മൂലം കപ്പ കര്‍ഷകര്‍ ദുരിതത്തിൽ….

 

മൂവാറ്റുപുഴ: ലോക്ക്ഡൗണും പെരുമഴയും വിളവെടുപ്പ് സമയത്ത് എത്തിയതോടെ കപ്പ കര്‍ഷകര്‍ ദുരിതത്തിലായി. കോവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗവും ലോക്ക്ഡൗണും മൂലം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടേണ്ടിവന്നതും സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തിയതും കൂടാതെ കനത്ത മഴയില്‍ കൃഷി ഇടങ്ങളിലുണ്ടായ വെള്ളക്കെട്ടുമാണ് കപ്പ കര്‍ഷകരെ ദുരിതത്തിലാക്കിയത്.
ഹോട്ടലുകളും തട്ടുകടകളും പച്ചക്കറി കടകളും മദ്യഷാപ്പുകളുമായിരുന്നു കപ്പ കര്‍ഷകരുടെ പ്രധാന വരുമാന കേന്ദ്രങ്ങള്‍. വിളവെടുക്കാന്‍ പാകത്തിനായിരുന്ന കപ്പകള്‍ പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് വിളവെടുക്കാനാവാതെ വന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ നേരിട്ടിരിക്കുന്നത്.മുളവൂര്‍, വാളകം, ആരക്കുഴ, മഞ്ഞള്ളൂര്‍, കല്ലൂര്‍ക്കാട്, പാലക്കുഴ, പോത്താനിക്കാട്, പൈങ്ങോട്ടൂര്‍ എന്നിവിടങ്ങളില്‍ വലിയതോതില്‍ കപ്പകൃഷി ചെയ്യുന്ന നിരവധി കര്‍ഷകരുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ പലയിടങ്ങളിലും കപ്പകള്‍ നശിച്ചിരുന്നു. അടുത്തിടെ വാളകം പഞ്ചായത്തിലെ മേക്കടന്പില്‍ കപ്പ വാങ്ങാന്‍ ആളില്ലാതായതോടെ സൗജന്യമായി നല്‍കിയിരുന്നു. കപ്പകര്‍ഷകരുടെ ദുരിതാവസ്ഥകണ്ട് അധികാരികള്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

Back to top button
error: Content is protected !!