കൈക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റ്‌ വിജിലന്‍സ് പിടിയില്‍

തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ഗവണ്‍മെന്റ് ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍. തൊടുപുഴ കാരിക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റായ പാലക്കുഴ അര്‍ച്ചന ഭവനില്‍ മായാ രാജ് ആണ് പിടിയിലായത്. ഗര്‍ഭപാത്രം നീക്കം ചെയ്ത വഴിത്തല ഇരുട്ടുതേട് സ്വദേശിയുടെ ഭാര്യയായ യുവതിക്ക് തുടര്‍ ചികിത്സ നല്‍കുന്നതിന് 5000രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തിങ്കളാഴ്ചയാണ് ഗര്‍ഭപാത്രം നീക്കിയത്.ഡോക്ടറുടെ പാലക്കുഴയിലുള്ള വീട്ടിലെത്തിയാണ് ഇവര്‍ ആദ്യം ചികിത്സ തേടിയത്. അന്ന് ശസ്ത്രക്രിയയ്ക്കുള്ള ഫീസെന്ന പേരില്‍ 500രൂപ ഇവരില്‍ നിന്ന് വാങ്ങി. തുടര്‍ന്ന് 19-ന് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി ഗര്‍ഭപാത്രം നീക്കംചെയ്തു. തുടര്‍ ചികിത്സ നല്‍കണമെങ്കില്‍ 5000രൂപ നല്‍കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്. ഇന്ന് വൈകിട്ട് വിജിലന്‍സ് നല്‍കിയ 3500 രൂപ പരാതിക്കാരന്‍ ഡോക്ടറുടെ വീട്ടില്‍ എത്തിച്ചു. ഈ പണം വാങ്ങുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. പ്രതിയെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി.നാളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ് ഡിവൈ.എസ്.പി ഷാജു ജോസ്, സി.ഐമാരായ ടിപ്‌സണ്‍ തോമസ്, മഹേഷ് പിള്ള, കെ.ആര്‍. കിരണ്‍, ഉദ്യോഗസ്ഥരായ കെ.ജി. സഞ്ജയ്, സ്റ്റാന്‍ലി തോമസ്, ഷാജികുമാര്‍, സനല്‍ ചക്രപാണി, കെ.എന്‍. സന്തോഷ്, കൃഷ്ണകുമാര്‍, രഞ്ജിനി, ജാന്‍സി, സുരേഷ്‌കുമാര്‍, സന്ദീപ് ദത്തന്‍, ബേസില്‍.പി.ഐസക്, മൈദീന്‍, നൗഷാദ്, അജയചന്ദ്രന്‍, അരുണ്‍ രാമകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

Back to top button
error: Content is protected !!